ഡമാസ്കസ് : വടക്കൻ സിറിയയിലെ അലെപ്പോ പ്രവിശ്യയിലെ അൽ ഹുമായ്‌റ ഗ്രാമത്തിൽ യു.എസിന്റെ നേതൃത്വത്തിലെ സഖ്യ സൈന്യം നടത്തിയ മിന്നൽ ഓപ്പറേഷനിൽ ഐസിസ് ഭീകരനെ ജീവനോടെ പിടികൂടി. റാഖയിലെ ഐസിസ് ഗവർണറായ ഹാനി അഹമ്മദ് അൽ കുർദിയെയാണ് പിടികൂടിയതെന്ന് അധികൃതരെ ഉദ്ധരിച്ച് യു.എസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വടക്കു - പടിഞ്ഞാറൻ സിറിയയിൽ തുർക്കി അതിർത്തിയോട് ചേർന്നുള്ള ഗ്രാമത്തിൽ ഒറ്റപ്പെട്ട വീട്ടിലാണ് സൈനിക ഓപ്പറേഷൻ നടന്നത്. ഹാനിയ്ക്കൊപ്പം കുടുംബവും ഇവിടെ താമസിച്ചിരുന്നതായാണ് വിവരം. ഇരുനില വീടിന് മുകളിലേക്ക് കമാൻഡോകൾ രണ്ട് ഹെലികോപ്റ്ററുകളിൽ പറന്നിറങ്ങുകയായിരുന്നു.
ഏകദേശം ഏഴ് മിനിറ്റോളം നീണ്ട ഏറ്റുമുട്ടലിന് ശേഷമാണ് ഹാനിയെ പിടികൂടിയത്. ഓപ്പറേഷനിടെ സൈന്യത്തിലോ സിവിലിയൻമാരിലോ ആളപായമില്ലെങ്കിലും ഹെലികോപ്റ്ററുകളിലൊന്നിന് കേടുപാട് സംഭവിച്ചെന്ന് റിപ്പോർട്ടുണ്ട്. സിറിയയിലെ ഐഎസിസ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചുവന്ന ഹാനി ബോംബു നിർമ്മാണത്തിൽ വിദഗ്ദ്ധനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |