SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.45 PM IST

അഗ്നിപഥ് നിയമനം ഉടൻ; ഡിസംബറിൽ പരിശീലനം ആരംഭിക്കും, രണ്ടുദിവസത്തിനുള്ളിൽ വിജ്ഞാപനം പുറത്തിറങ്ങും

agnipath

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയിൽ നിയമനം ഉടനെന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. രണ്ടുദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കുമെന്ന് ജനറൽ വ്യക്തമാക്കി.

ഈ വർഷം ഡിസംബറോടെ പരിശീലനം ആരംഭിക്കും. 2023 പകുതിയോടെ നിയമനം നേടുന്നവർ സേനയിൽ പ്രവേശിക്കും. പദ്ധതിക്കെതിരെയുള്ള യുവാക്കളുടെ പ്രതിഷേധം കാര്യങ്ങൾ മനസിലാക്കാതെയാണ്. യാഥാർത്ഥ്യം തിരിച്ചറിഞ്ഞാൽ പദ്ധതിയിൽ വിശ്വാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മോദി സർക്കാരിന്റെ അഗ്നിപഥ് പദ്ധതി ഇന്ത്യയിലെ യുവാക്കൾക്ക് പ്രതിരോധ സേനയിൽ ചേരാനും രാജ്യത്തെ സേവിക്കാനുമുള്ള അവസരം നൽകുമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ പറഞ്ഞു.

കൊവിഡ് മഹാമാരി മൂലം സൈന്യത്തിൽ ചേരാൻ അവസരം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി അഗ്നിപഥ് പദ്ധതി ഉയർന്ന പ്രായപരിധി 21 വയസിൽ നിന്ന് 23 ആക്കിയെന്നും പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തിൽ അനേകം യുവാക്കൾക്ക് ഗുണമുണ്ടാവുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. രാജ്യത്തെ സേവിക്കുന്നതിനും ഭാവി സുരക്ഷിതമാക്കുന്നതിനും യുവാക്കൾക്ക് സാധിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

സൈന്യത്തിൽ ചേരാനും രാജ്യത്തെ സേവിക്കാനുമുള്ള സുവർണാവസരമാണിത്. കുറഞ്ഞ ദിവസത്തിനുള്ളിൽ റിക്രൂട്ട്‌മെന്റ് ആരംഭിക്കും. ഇതിനായി യുവാക്കൾ തയ്യാറെടുപ്പുകൾ ആരംഭിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു.

ഉയർന്ന പ്രായപരിധി ഉയർത്താനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം സമയോചിതവും കരുതലുള്ളതുമാണെന്നും തീരുമാനത്തിന് പ്രധാനമന്ത്രിയോട് നന്ദി പറയുന്നെന്നും കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, AGNIPATH, RECRUITMENT, DECEMBER, MILITARY, CHIEF, MANOJ PANDE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.