തിരുവനന്തപുരം: ദേവികുളം സബ് കോടതി അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടറായി ബി.ജെ.പി ജില്ലാകമ്മിറ്റി അംഗമായ പി.കെ. വിനോജ്കുമാറിനെ നിയമിച്ച ഉത്തരവ് സി.പി.എമ്മിൽ നിന്നുയർന്ന വിമർശനത്തെത്തുടർന്ന് സർക്കാർ റദ്ദാക്കി.
നിയമ സെക്രട്ടറിയുടെ ശുപാർശയെ തുടർന്ന് ഈ മാസം ഒമ്പതിനായിരുന്നു വിനോജിനെ നിയമിച്ചത്. 15ന് ചുമതലയേൽക്കുകയും ചെയ്തു. എന്നാൽ, വിനോജിന്റെ നിയമനത്തിനെതിരെ സി.പി.എമ്മിന്റെ അഭിഭാഷക സംഘടന രംഗത്തുവന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെയും സി.പി.എമ്മിനെയും നിരന്തരം വിമർശിക്കുമായിരുന്ന വിനോജിനെതിരെ സി.പി.എം പ്രാദേശിക നേതാക്കളും പരാതിയുമായി ജില്ലാകമ്മിറ്റിയെ സമീപിച്ചു. ഈ പശ്ചാത്തലത്തിലാണ് നിയമനം റദ്ദാക്കിയത്. അതേസമയം, നിയമനത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നായിരുന്നു വിനോജിന്റെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |