ഉത്പാദനം താഴോട്ട്
കോഴിക്കോട്: വിപണിയിൽ കപ്പ വില കുതിയ്ക്കുന്നു. ഒരു മാസം കൊണ്ട് 10-15 ൽ നിന്ന് 30-35 രൂപ വരെയാണ് കപ്പയ്ക്ക് വർദ്ധിച്ചത്.
അതേ സമയം കർഷകരുടെ കെെവശം വിൽക്കാൻ കപ്പയില്ലാത്ത അവസ്ഥയുമാണ്. കനത്തമഴ, വിലയിടിവ്, വളത്തിന്റെ വിലവർദ്ധന, പന്നിശല്യം എന്നിവ മൂലം കപ്പ ഉത്പാദനത്തിൽ ഇടിവുണ്ടായതാണ് വില വർദ്ധനവിന് പ്രധാന കാരണം.
കാലംതെറ്റി പെയ്ത മഴ കപ്പയെ മാത്രമല്ല കർഷകരെയും വെള്ളത്തിൽ മുക്കി. കൃഷിയിൽ ഭൂരിഭാഗവും പന്നികൾ കുത്തി നശിപ്പിക്കാൻ തുടങ്ങിയതോടെ പലരും കപ്പ കൃഷിയും നിറുത്തിയിരുന്നു. രാസവളത്തിന്റെ വില വർദ്ധനയും കർഷകരെ പിന്തിരിപ്പിച്ചു. ലോക്ക്ഡൗണിൽ വീട്ടിലായിരുന്ന പലരും സ്വന്തം ആവശ്യങ്ങൾക്കും മറ്റും കപ്പ കൃഷി ചെയ്തിരുന്നു. കപ്പകൃഷി സമൃദ്ധമായതോടെ വില ഇടിവിനും കാരണമായി. ഇതും കപ്പ കൃഷിയിൽ നിന്ന് പിന്തിരിയാൻ കർഷകരെ പ്രേരിപ്പിച്ചു. വില കൂടിയതോടെ രണ്ട് വർഷത്തെ ക്ഷീണം തീർക്കാമെന്ന പ്രതീക്ഷയിലാണ് പ്രതിസന്ധികൾ തരണം ചെയ്തും കപ്പ ഉല്പാദിപ്പിച്ചവർ.
# പന്നിശല്യമാണ് ഈ ഭാഗങ്ങളിൽ ഉല്പാദനം കുറയാൻ കാരണം. ഇനി ജനുവരിയിലേയ്ക്ക് ആണ് കമ്പ് നട്ടിരിക്കുന്നത്. അതെന്താകുമെന്ന് കണ്ടറിയണം. രാജീവൻ, കൂടരഞ്ഞി, മുക്കം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |