കോഴിക്കോട്: അദ്ധ്യാപക-അനദ്ധ്യാപക നിയമനങ്ങളിൽ ഉൾപ്പെടെ അഴിമതി നടക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ ജില്ലയിലെ അഞ്ച് ഓഫീസുകളിൽ ഇന്നലെ വിജിലൻസ് പരിശോധന നടത്തി. വടകര, താമരശ്ശേരി, കോഴിക്കോട്, കുന്ദമംഗലം, കോഴിക്കോട് റൂറൽ എ.ഇ.ഒ, ഡി.ഇ.ഒ ഓഫീസുകളിലാണ് 'ഓപ്പറേഷൻ ജ്യോതി' എന്ന പേരിൽ റെയ്ഡ് നടത്തിയത്. ക്രമക്കേടുകൾ നടന്നതിന് തെളിവുകളൊന്നും ലഭിച്ചില്ലെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു. ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായും പാരിതോഷികം സ്വീകരിക്കുന്നതായും ആരോപണം ഉയർന്നിരുന്നു. വിജിലൻസ് ഡിവൈ.എസ്.പി കെ.വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. എ.ഇ.ഒ ഓഫീസുകളിലെ തീർപ്പാക്കാത്ത ഫയലുകളും വിജിലൻസ് പരിശോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |