പത്തനംതിട്ട: എൻഫോഴ്‌സ്‌മെന്റ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നരേന്ദ്ര മോദി സർക്കാർ രാഷ്ട്രീയ എതിരാളികളെ നിർവീര്യമാക്കാൻ ശ്രമിക്കുന്നത് അധാർമ്മികവും രാഷ്ട്രീയ മര്യാദയുടെ ലംഘനവുമാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ പറഞ്ഞു.
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ദ്രോഹ നടപടിയിലും എ.ഐ.സി.സി ഓഫീസിലെ പൊലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി പത്തനംതിട്ട ഹെഡ് പോസ്റ്ര് ഒാഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സിസി പ്രസിഡന്റുമാരായ പി. മോഹൻരാജ്, ബാബു ജോർജ്, കെ.പി.സി.സി നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, മുൻ എം.എൽ.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, അനീഷ് വരിക്കണ്ണാമല, റിങ്കു ചെറിയാൻ, റോബിൻ പീറ്റർ, കെ. ജാസിംകുട്ടി, എ. സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, വെട്ടൂർ ജ്യോതിപ്രസാദ്, കെ. ജയവർമ്മ, മാത്യു കുളത്തിങ്കൽ, ബി. നരേന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |