പത്തനാപുരം: രണ്ടുമാസം മുമ്പ് ഉദ്ഘാടനം നടന്ന തലവൂർ ആയുർവേദ ആശുപത്രി കെട്ടിട ഹാളിലെ മേൽക്കൂരയിലെ ജിപ്സം ഷീറ്റ് കൊണ്ടുള്ള ഫാൾസ് സീലിംഗ് നിലംപതിച്ചു. കെ.ബി.ഗണേശ്കുമാർ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് മൂന്നുകോടി വിനിയോഗിച്ച് നിർമ്മിതി സ്വകാര്യ കമ്പനി വഴിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. ബില്ല് പൂർണമായും മാറിയിട്ടില്ല.
റിസപ്ഷൻ കൗണ്ടർ, രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും വിശ്രമ കേന്ദ്രം എന്നീ നിലകളിൽ ഉപയോഗിച്ചിരുന്ന ഹാളിന്റെ സീലിംഗാണ് തകർന്നത്. മൂന്നുമാസം മുമ്പ് ആശുപത്രി സന്ദർശിച്ച ഗണേശ്കുമാർ കെട്ടിടത്തിന്റെ പരിപാലനത്തിൽ വീഴ്ച വരുത്തുന്നുവെന്ന് ആരോപിച്ച് ആശുപത്രി അധികൃതരെ ശകാരിച്ചിരുന്നു.
വ്യാഴാഴ്ച രാത്രി പത്തോടെയാണ് 3000 ചതുരശ്രയടി വിസ്തീർണമുള്ള ഹാളിന്റെ ഒരുഭാഗത്തെ സീലിംഗ് നിലംപതിച്ചത്. ശബ്ദം കേട്ട് ആളുകൾ ഓടിക്കൂടുന്നതിനിടയിൽ ശേഷിക്കുന്ന ഭാഗം കൂടി നിലംപതിച്ചു. ഫയർഫോഴ്സെത്തിയാണ് ഇളകിത്തൂങ്ങി നിന്ന ചില ഭാഗങ്ങൾ നീക്കിയത്. സംഭവം നടക്കുമ്പോൾ ഹാളിൽ ആരും ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. അലൂമിനിയം കമ്പികളിലാണ് ജിപ്സം ഷീറ്റ് ഘടിപ്പിച്ചിരുന്നത്. മേൽക്കൂര ചോർന്നൊലിക്കുകയായിരുന്നു. ചോർച്ചയിൽ ജിപ്സം ഷീറ്റ് ഉറപ്പിച്ചിരുന്ന നട്ടുകൾ പൊടിഞ്ഞതാകാം തകർന്നുവീഴാൻ കാരണമെന്ന് കരുതുന്നു. പൊതുമരാമത്ത് ഉദ്യോഗസ്ഥരെത്തി അന്വേഷണം ആരംഭിച്ചു.
നിർമ്മാണത്തിലെ അഴിമതിയാണ് തകർച്ചയുടെ കാരണമെന്ന് ആരോപിച്ച് കോൺഗ്രസും ബി.ജെ.പിയും ആശുപത്രിയിലേക്ക് മാർച്ച് നടത്തി.
നിർമ്മാണത്തിലെ അഴിമതിയും കെട്ടിടം തകർന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണവും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി
കെ.ബി.ഗണേശ്കുമാർ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |