SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.03 AM IST

അഗ്നിപഥ് പദ്ധതി; ബീഹാറിലുണ്ടായ പ്രതിഷേധത്തിൽ 200 കോടിയുടെ നഷ്ടം, 50 ബോഗികൾ കത്തിച്ചെന്ന് റെയിൽവേ

protest

പട്ന: കേന്ദ്ര സർക്കാരിന്റെ 'അഗ്നിപഥ്' പദ്ധതിക്കെതിരായ പ്രതിഷേധത്തിൽ ബീഹാറിൽ 200 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് റെയിൽവേ. 50 കോച്ചുകളും അഞ്ച് എഞ്ചിനുകളും പൂർണ്ണമായും കത്തിനശിച്ചെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ അറിയിച്ചു.


പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകൾ തുടർച്ചയായ മൂന്നാം ദിവസവും ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തു. ആക്രമത്തിൽ പ്ലാറ്റ്‌ഫോമുകൾക്കും കമ്പ്യൂട്ടർ സംവിധാനങ്ങൾക്കും മറ്റ് സാങ്കേതിക ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി ദനാപൂർ റെയിൽ ഡിവിഷൻ ഡിവിഷണൽ മാനേജർ പ്രഭാത് കുമാർ പറഞ്ഞു.

ഭാബുവ റോഡ്, സിധ്വാലിയ (ഗോപാൽഗഞ്ച്), ചപ്ര റെയിൽവേ സ്റ്റേഷനുകളിൽ പാസഞ്ചർ ട്രെയിനുകളിൽ നിന്നുള്ള ഓരോ കോച്ചുകളുൾപ്പെടെ, ഏതാണ്ട് ഒരു ഡസനോളം കോച്ചുകളാണ് പ്രതിഷേധക്കാർ കത്തിച്ചത്. ബറൗണിഗോണ്ടിയ എക്‌സ്‌‌പ്രസിന്റെ മൂന്ന് കോച്ചുകൾക്ക് തീവച്ചു. സിവാൻ ജില്ലയിൽ റെയിൽ എഞ്ചിന് തീയിടാൻ ശ്രമിച്ചു. വിക്രംശില എക്സ്‌‌പ്രസിന്റെ മൂന്ന് എ സി കമ്പാർട്ടുമെന്റുകൾ കൊള്ളയടിച്ചതിന് ശേഷം കത്തിച്ചുവെന്നും അധികൃതർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BIHAR AGNIPATH PROTESTS, RAILWAY, 200 CR DAMAGE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.