കൊച്ചി: കൊച്ചി മെട്രോയുടെ എസ്.എൻ.ജംഗ്ഷൻ സ്റ്റേഷനിലേക്കുള്ള സർവീസിന് റെയിൽവേ സേഫ്റ്റി കമ്മിഷണറുടെ അന്തിമാനുമതി. വെള്ളിയാഴ്ച ഇതു സംബന്ധിച്ച അറിയിപ്പ് മെട്രോ അധികൃതർക്ക് ലഭിച്ചു.
പേട്ട വരെയാണ് ഇപ്പോൾ സർവീസ്. ഇനി വടക്കേക്കോട്ട, എസ്.എൻ.ജംഗ്ഷനിലേക്കും സർവീസ് തുടങ്ങാനാകും. 1.8 കിലോമീറ്ററാണ് നീളം. ഉദ്ഘാടന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം തന്നെ സർവീസ് ആരംഭിക്കാനാണ് സാദ്ധത്യ.
പുതിയ രണ്ട് സ്റ്റേഷനുകൾ കൂടി പ്രവർത്തന സജ്ജമാകുന്നതോടെ ആലുവ മുതൽ 24 സ്റ്റേഷനുകളിലേക്ക് സർവീസ് നീളും. ഇനി തൃപ്പൂണിത്തുറ സ്റ്റേഷനാണ് പൂർത്തിയാകാനുള്ളത്. മൂന്നു സ്റ്റേഷനുകളുള്ള ഭാഗം കൊച്ചി മെട്രോ റെയിൽ നേരിട്ട് നിർമ്മിച്ചതാണെന്ന പ്രത്യേകതയുമുണ്ട്.
2019 ഒക്ടോബറിലാണ് നിർമാണം ആരംഭിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മെട്രോ റെയിൽ സേഫ്റ്റി കമ്മിഷണർ അഭയ് റായിയുടെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ സുരക്ഷാ പരിശോധന ആരംഭിച്ചത്. സ്റ്റേഷനുകളിലെ എസ്‌കലേറ്റർ, സിഗ്‌നലിംഗ് സംവിധാനങ്ങൾ, സ്റ്റേഷൻ കൺട്രോൾ റൂം, സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോമുകളിലും യാത്രക്കാർക്കായി ഒരുക്കിയ സൗകര്യങ്ങൾ തുടങ്ങിയവയും പരിശോധിച്ചിരുന്നു.
ദൈർഘ്യം : 1.8 കിലോ മീറ്റർ
ചെലവ് : 453 കോടി
സ്ഥലത്തിന് : 99 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |