തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ചു. പതിനാറ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷനാണ് പിൻവലിച്ചത്. ഇവർക്കെതിരെ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
അച്ചടക്ക നടപടി നേരിട്ടവർ സർക്കാരിന് നൽകിയ അപ്പീലിൽ വിശദമായ വാദവും അന്വേഷണവും നടത്തിയ ശേഷമാണ് നടപടി. പതിനാറ് ഉദ്യോഗസ്ഥരെ തിരികെ സർവീസിൽ പ്രവേശിപ്പിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.
പതിനാറ് ഉദ്യോഗസ്ഥരിൽ രണ്ടുപേർ വിരമിച്ചു. ബാക്കി പതിനാല് പേരെ തിരിച്ചെടുക്കണമെന്നാണ് ഉത്തരവില്ലുള്ളത്. അതേസമയം, കേസ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് പരാതിക്കാരനായ എം വി സുരേഷ് പ്രതികരിച്ചു. സർക്കാരിന്റെ തെറ്റായ നടപടിയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും സുരേഷ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |