കൊൽക്കത്ത: പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാരിയെ പീഡിപ്പിച്ച പതിനഞ്ചുകാരൻ പിടിയിൽ. ബംഗാൾ സ്വദേശിനിയായ ഇരുപത്തിനാലുകാരിയാണ് പീഡനത്തിനിരയായത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
ഹോട്ടലിൽ താമസിക്കാനെത്തിയ പതിനഞ്ചുകാരനാണ് പിടിയിലായത്. ഛത്തീസ്ഗഢ് സ്വദേശിയായ ആൺകുട്ടി കുടുംബത്തിനൊപ്പമാണ് ഹോട്ടലിലെത്തിയത്. രണ്ട് ദിവസം താമസിച്ച ശേഷം വെള്ളിയാഴ്ച ഉച്ചയോടെ ഹോട്ടലിൽ നിന്ന് ചെക്ക്ഔട്ട് ചെയ്യാനിരിക്കെയായിരുന്നു.
വെള്ളിയാഴ്ച രാവിലെ മൊബൈൽ ഫോൺ ചാർജ് ചെയ്യാനായാണ് യുവതി സ്ത്രീകളുടെ വാഷ്റൂമിൽ കയറിയത്. ഇതുകണ്ട ആൺകുട്ടി ഹായ് പറഞ്ഞുകൊണ്ട് അങ്ങോട്ടേക്ക് വന്നു. സ്ത്രീകളുടെ വാഷ്റൂമിൽനിന്ന് പുറത്തുപോകണമെന്ന് യുവതി പറഞ്ഞു. എന്നാൽ ഇയാൾ വാഷ്റൂമിന്റെ വാതിൽ അകത്തുനിന്ന് പൂട്ടിയിടുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
യുവതി ഒച്ചവച്ചെങ്കിലും ആരും കേട്ടില്ല. പതിനഞ്ചുകാരൻ വാഷ്റൂമിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ ജീവനക്കാരി പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്നലെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയ പതിനഞ്ചുകാരനെ ഹരിദ്വാറിലെ ജുവനൈൽ ഹോമിലേക്ക് അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |