ന്യൂഡല്‍ഹി: പ്രഗതി മൈതാന്‍ സംയോജിത ഗതാഗത ഇടനാഴി പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഉദ്ഘാടനത്തിന് പിന്നാലെ ഇടനാഴിയിലൂടെ നടക്കുന്ന വേളയിൽ വഴിയിൽ കിടന്നിരുന്ന മാലിന്യങ്ങൾ പ്രധാനമന്ത്രി നീക്കം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു.
പ്രധാനമന്ത്രി തുരങ്കം പരിശോധിക്കുന്നതും ഒരു ഒഴിഞ്ഞ വെള്ളക്കുപ്പിയും മറ്റ് ചവറുകളും നഗ്നമായ കൈകൊണ്ട് എടുക്കുന്നതും വീഡിയോയിൽ കാണാം. തന്റെ പ്രതിമാസ മൻ കി ബാത്ത് റേഡിയോ പ്രസംഗത്തിൽ ആളുകൾ മാലിന്യം റോഡിൽ വലിച്ചെറിയുന്നതിലെ നിരാശ പ്രധാനമന്ത്രി പങ്കുവച്ചിരുന്നു.
സ്വച്ഛ് ഭാരത് ദൗത്യത്തോട് വിശ്വസ്തത പുലർത്തുന്ന പ്രധാനമന്ത്രിയാണ് മോദിയെന്ന് പറഞ്ഞുകൊണ്ട് നിരവധിപേരാണ് എത്തുന്നത്. ഈ പ്രവർത്തി പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത വിളിച്ചുപറയുന്നുവെന്ന് ചിലർ അഭിപ്രായപ്പെട്ടു.
രാവിലെ 10.30-നാണ് പദ്ധതിയുടെ പ്രധാന തുരങ്കവും അഞ്ച് അടിപ്പാതകളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. തുരങ്കം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, ഹര്‍ദീപ് സിംഗ് പുരി, സോം പ്രകാശ്, അനുപ്രിയ പട്ടേല്‍ എന്നിവരും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തിരുന്നു. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയതെന്ന് മോദി പറഞ്ഞു.
ഇടനാഴി പദ്ധതി വന്നതോടെ പ്രഗതി മൈതാനത്ത് നിർമിക്കുന്ന പുതിയ പ്രദര്‍ശന-സമ്മേളന കേന്ദ്രത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. ഗതാഗതക്കുരുക്ക് കുറയ്‌ക്കാനും സഹായിക്കും.
#WATCH | Prime Minister Narendra Modi picks up litter at the newly launched ITPO tunnel built under Pragati Maidan Integrated Transit Corridor, in Delhi
— ANI (@ANI) June 19, 2022
(Source: PMO) pic.twitter.com/mlbiTy0TsR
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |