SignIn
Kerala Kaumudi Online
Friday, 19 April 2024 3.57 PM IST

എ.എസ്.ഐയെ ആക്രമിച്ച് രക്ഷപ്പെട്ട മോഷ്ടാവ് അറസ്റ്റിൽ

faizal

ആലുവ: ആലുവയിൽ എ.എസ്.ഐയെ കമ്പിവടിക്ക് തലക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തിരുന്ന സ്കൂട്ടറുമായി മുങ്ങിയ മോഷ്ടാവ് കോതമംഗലം നെല്ലിക്കുഴി ഓലിക്കൽ മുഹമ്മദ് ഫൈസൽ (24) പത്താം നാൾ പൊലീസിന്റെ പിടിയിലായി.

കഴിഞ്ഞ ഏഴിന് പുലർച്ചെ കുന്നത്തേരിയിൽ വച്ചാണ് പെരുമ്പാവൂർ ഡിവൈ.എസ്.പിയുടെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ എ.എസ്.ഐ അബ്ദുൽ സത്താർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അബ്ദുൽ മനാഫ് എന്നിവരെ പ്രതി ആക്രമിച്ചത്. കുന്നത്തേരി പാടശേഖരത്തിലൂടെ അടിവസ്ത്രവും ടീഷർട്ടും മാത്രം ധരിച്ച നിലയിൽ ഓടിയ പ്രതി സി.പി.ഐ പ്രാദേശിക നേതാവ് സിദ്ദിഖിന്റെ വീട്ടുമുറ്റത്തിരുന്ന സ്കൂട്ടറുമായാണ് രക്ഷപ്പെട്ടത്. ഇതിനിടയിൽ മറ്റൊരു വീട്ടിലെ അയയിൽ നിന്ന് മുണ്ടും മോഷ്ടിച്ചു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ നെല്ലിമോളം ഭാഗത്തുനിന്ന് പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. കഴിഞ്ഞ 11ന് കോട്ടയം കിടങ്ങൂരിൽ പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെ ഫൈസൽ മോഷ്ടിച്ച സ്കൂട്ടറുമായെത്തിയെങ്കിലും നിറുത്തിയില്ല. പൊലീസ് പിന്തുടരുന്നതിനിടെ ഇടറോഡിൽ സ്കൂട്ടർ മറിഞ്ഞു. തുടർന്ന് സ്കൂട്ടർ ഉപേക്ഷിച്ച് പ്രതി പൊലീസിന് പിടികൊടുക്കാതെ ഓടിരക്ഷപ്പെട്ടു. പിന്നീടാണ് നാട്ടിലെത്തിയത്.

നിരവധി കേസുകൾ

ഫൈസലിനെതിരെ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളുണ്ട്. ജനുവരിയിൽ ഒക്കലിലെ വീട്ടിൽനിന്ന് എട്ട് പവൻ സ്വർണം മോഷ്ടിച്ച കേസിലാണ് പ്രതിയെ പെരുമ്പാവൂർ പൊലീസ് നിലവിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ ശേഷം ആലുവ കേസിന്റെ ഭാഗമായി കസ്റ്റഡിയിൽ വാങ്ങും. ഏപ്രിലിൽ താമരശ്ശേരിയിൽ നിന്ന് കാർ മോഷ്ടിച്ചതും പള്ളിക്കരയിലെ ഒരു വീട്ടിൽ നിന്ന് ലാപ്‌ടോപ്പും വാച്ചും പണവും മോഷ്ടിച്ചതും ഫൈസലാണ്. പാലായിൽ നിന്ന് ഒരു ബൈക്കും നെല്ലാട് നിന്ന് മൊബൈൽ ഫോണുകളും മോഷ്ടിച്ചു. താമരശേരിയിൽ നിന്ന് മോഷ്ടിച്ച കാർ പരിക്കേറ്റ ഉദ്യോഗസ്ഥർ തന്നെ പിടികൂടിയിരുന്നു. കോതമംഗലത്ത് ബാറിൽ നടന്ന കൊലക്കേസ് ഉൾപ്പെടെ പതിനഞ്ചോളം കേസുകളുണ്ട്. എ.എസ്.പി അനൂജ് പലിവാൽ, ഇൻസ്‌പെക്ടർ ആർ. രഞ്ജിത്, സബ്ബ് ഇൻസ്‌പെക്ടർമാരായ റിൻസ് എം. തോമസ്, ജോസ്സി എം. ജോൺസൻ, എസ്.സി.പി.ഒമാരായ എം.ബി. സുബൈർ, സി.എസ്. മനോജ് സി.പിഒമാരായ ശ്രീജിത്ത് രവി, ജിജുമോൻ തോമസ്. പി.ടി. അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.