SignIn
Kerala Kaumudi Online
Thursday, 25 April 2024 1.08 PM IST

കുരുതിക്കളമായി കെ.എസ്.ടി.പി റോഡ്, ജീവൻ നഷ്ടപ്പെട്ടത് 65 പേർക്ക്

photo

പഴയങ്ങാടി: രാജ്യാന്തര നിലവാരമുള്ള പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ഇറക്കത്തിലെ വളവുകളിലും ചെറിയ റോഡുകൾ കയറുന്ന ഇടങ്ങളിലുമാണ് കൂടുതൽ അപകടങ്ങളും ഉണ്ടായിട്ടുള്ളത്. പിലാത്തറ മുതൽ പാപ്പിനിശ്ശേരി വരെയുള്ള റോഡരികിൽ വലിയ ലോറികൾ നിർത്തിയിടുന്നതും റോഡിലെ വെളിച്ചക്കുറവും അപകടത്തിന് കാരണമാകുന്നു.

മണ്ടൂർ, അടുത്തില, രാമപുരം, എരിപുരം, താവം, ചെറുകുന്ന്, കണ്ണപുരം എന്നിവിടങ്ങളിലായി ഇതുവരെ അറുപത്തിഅഞ്ചു ജീവനുകൾ നഷ്ടപ്പെട്ടപ്പോൾ നിരവധി പേർക്കാണ് ഗുരുതരമായ പരിക്കു പറ്റിയത്. ഓവുചാലിന് മൂടി ഇല്ലാത്തത് കാരണം ഓവുചാലിൽ വീണ് രണ്ടുപേർക്ക് എരിപുരം, കണ്ണപുരം ഭാഗങ്ങളിൽ ജീവൻ നഷ്ടപ്പെട്ടു.

കെ.എസ്.ടി.പി റോഡിൽ കാമറകൾ സ്ഥാപിച്ച് കോറിഡോർ സേഫ്റ്റി പദ്ധതി നടപ്പിലാക്കിയെങ്കിലും അപകടങ്ങൾ കുറയ്ക്കാൻ സാധിച്ചിട്ടില്ലെന്നാണ് ഈ അപകടങ്ങൾ തെളിയിക്കുന്നത്. റോഡ്‌ അപകടരഹിത മേഖലയാക്കി മാറ്റുന്നതിന് 1.84 കോടി രൂപയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ കേരള റോഡ്‌ സേഫ്റ്റി അതോറിറ്റി നടപ്പിലാക്കിയെങ്കിലും കെ.എസ്.ടി.പി റോഡ് ഇപ്പോഴും കുരുതിക്കളം തന്നെ. കെ.എസ്.ടി.പി, റോഡ് ഉദ്ഘാടനശേഷം പഴയങ്ങാടി, കണ്ണപുരം, ചെറുകുന്ന്, വളപട്ടണം പൊലീസ് സ്റ്റേഷനുകളിൽ 328ൽ പരം അപകട കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

അപകടകാരണം നിർമ്മാണത്തിലെ പാളിച്ച

പല സ്ഥലത്തും റോഡിന് വേണ്ടത്ര വീതിയില്ല. വളവുകളും കയറ്റങ്ങളും ഇറക്കങ്ങളും ഇല്ലാതാക്കാൻ സാധിച്ചിട്ടില്ല. പ്രധാന സ്ഥലങ്ങളിൽ ഡിവൈഡറുകൾ സ്ഥാപിച്ചിട്ടില്ല. അനാവശ്യ സ്ഥലത്ത് സ്ഥാപിച്ച സിഗ്നലുകൾ യാത്രക്കാരുടെ ശ്രദ്ധിയിൽപ്പെടുന്നില്ല. റോഡിലെ വീതിക്കുറവ് കാരണം കാൽനടക്കാരായ 23 പേരോളം വാഹനാപകടത്തിൽപ്പെട്ടിട്ടുണ്ട്. അതിൽ പിഞ്ചു ബാലനടക്കം മരണപ്പെടുകയും ചെയ്തു. റോഡ് സ്വകാര്യവ്യക്തികൾ കൈയേറിയത് റോഡിന്റെ വീതി കുറയുവാൻ കാരണമായിട്ടുണ്ട്. ഇതിനെതിരെ യാതൊരു നടപടിയും അധികൃതർ എടുത്തിട്ടില്ല.

വെളിച്ചക്കുറവും

രാത്രി കാലങ്ങളിലാണ് അപകടം കൂടുന്നത്. ഇതിനുകാരണം വെളിച്ചക്കുറവ് തന്നെയാണ്, കെ.എസ്.ഇ.ബി. സ്ഥാപിച്ച തെരുവുവിളക്കുകൾ മാത്രമാണ് 21 കിലോമീറ്റർ റോഡിൽ രാത്രിയാത്രക്കാർക്ക് ആശ്രയം. ഒരു കിലോമീറ്ററിനുള്ളിൽ സ്ഥാപിച്ച 210 സൗരോർജ വിളക്കുകളിൽ പലതും കത്തുന്നില്ല. 52 സൗരോർജ സിഗ്നലുകളും പ്രവർത്തിക്കുന്നില്ല. തകരാറിലായ ലൈറ്റുകൾ മാറ്റി സ്ഥാപിക്കുമെന്നും റോഡിന്റെ ഉപരിതലം റീടാറിംഗ് നടത്തുമെന്നും സ്ഥലം എം.എൽ.എയും അധികൃതരും പറഞ്ഞിരുന്നുവെങ്കിലും ഒന്നും നടന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, ACCIDENT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.