പത്തനാപുരം : നഗരത്തിലെ ധനകാര്യസ്ഥാപനത്തിൽ നിന്ന് സ്വർണവും പണവും അപഹരിച്ച കേസിലെ രണ്ടാം പ്രതിയെ പൊലീസ് പിടികൂടി. പെരുമ്പാവൂർ മണ്ണത്തിൽ കുഴിപ്പിള്ളിൽ വീട്ടിൽ സിജിൻകൃഷ്ണൻ (33) ആണ് പിടിയിലായത്.
ഒന്നാം പ്രതിയായ പത്തനാപുരം സ്വദേശി ഫൈസലിനെ സ്വർണാഭരണങ്ങൾ ബാങ്കുകളിൽ പണയം വയ്ക്കാൻ സഹായിച്ചതിനെ തുടർന്നാണ് സിജിൻ കൃഷ്ണൻ പിടിയിലാകുന്നത്.
പിടിയിലായ സിജിനെ പെരുമ്പാവൂരിലെ വിവിധ ധനകാര്യസ്ഥാപനങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.പണയം വച്ച സ്വർണാഭരണങ്ങൾ പൊലീസ് വീണ്ടെടുത്തു.
പത്തനാപുരം പിടവൂർ സ്വദേശി രാമചന്ദ്രൻ നായരുടെ ഉടമസ്ഥതയിലുളളതായിരുന്നു സ്ഥാപനം. ഡിവൈ.എസ് .പി ബി. വിനോദ്, എസ്.എച്ച്.ഒ എസ്.ജയകൃഷ്ണൻ ,എസ്.ഐ അരുൺ കുമാർ,ഉണ്ണികൃഷ്ണൻ, രജ്ഞിത്ത്,റിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വഷണവും തെളിവെടുപ്പും നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |