വിഴിഞ്ഞം: റൈസിംഗിനിടെ ഇന്നലെ അപകടമുണ്ടായി രണ്ടുപേർ മരിച്ച കോവളം - മുക്കോല ബൈപ്പാസിൽ വാഹനാപാകടങ്ങൾ തുടർക്കഥയാണ്. കോവളം മുതൽ മുക്കോല തലയ്ക്കോട് വരെ ബൈപ്പാസ് റോഡ് അടച്ചിട്ടിരിക്കുന്നത് ബൈക്ക് റേസിംഗ് സംഘങ്ങൾക്ക് സൗകര്യമാണ്. ബൈപ്പാസിൽ രാത്രിയും പകലുമായി നിരവധി സംഘങ്ങളാണ് ബൈക്ക് റേസിംഗ് നടത്തുന്നത്.
ഇന്നലെ ഉച്ചയ്‌ക്ക് മൂന്നംഗ ബൈക്ക് റേസിംഗ് സംഘത്തെ പിടികൂടിയ പൊലീസ് മുന്നറിയിപ്പ് നൽകി വിട്ടിരുന്നു അതിനുശേഷമെത്തിയ സംഘമാണ് വൈകിട്ടോടെ അപകത്തിൽപ്പെട്ടത്. കൂടുതൽ സംഘങ്ങൾ സ്ഥലത്തുണ്ടായിരുന്നെങ്കിലും അപകടം നടന്നശേഷം മറ്റുളവർ സ്ഥലം വിട്ടെന്ന് വിഴിഞ്ഞം എസ് എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു. ബൈപ്പാസിലെ ബൈക്ക് റൈസിംഗ് സംഘത്തെക്കുറിച്ച് നിരവധി തവണ നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.
ബൈപ്പാസ് നിർമ്മാണം പൂർത്തിയായില്ലെന്ന കാരണം പറഞ്ഞാണ് റോഡ് അടച്ചിട്ടിരിക്കുന്നത്. റോഡ് തുറന്നുനൽകി പൊതുഗതാഗതം ആരംഭിക്കുന്നതോടെ ഇത്തരം റേസിംഗ് ഒഴിവാക്കാനാകും. ബൈക്ക് റേസിംഗിന്റെ ഭാഗമായി മുമ്പും അപകടങ്ങളുണ്ടായിട്ടുണ്ട്.
നാടിനെ ഞെട്ടിച്ച് അപകടം
ഇന്നലെ വൈകിട്ട് കോവളം മുക്കോല ബൈപ്പാസിൽ നടന്ന അപകടം നാട്ടുകാരെ ഞെട്ടിച്ചു. വൻ ശബ്ദത്തോടെയാണ് ബൈക്കുകൾ ചീറിപ്പാഞ്ഞത്. റോഡിൽ സംഘങ്ങൾ അഭിമുഖമായി അഭ്യാസ പ്രകടങ്ങൾ കാണിക്കുകയായിരുന്നു കണ്ടുനിന്നവർ രംഗം മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു. പിന്നാലെയാണ് ബൈക്കുകൾ കൂട്ടിയിടിച്ചത്. അപകട വീഡിയോ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ നിറയുകയായിരുന്നു. ഇരുവരുടെയും ബൈക്കുകൾ വൻ ശബ്ദത്തോടെ കൂട്ടിയിടിച്ചതിന് പിന്നാലെ ഇരുവരുടെയും ഹെൽമെറ്റ് ചിന്നി ചിതറി. റോഡിലേയ്ക്ക് തെറിച്ചുവീണ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |