കാസർകോട്: മുളിയാറിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസ ഗ്രാമം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഡിഫറൻസ് ആർട്ട്സ് സെന്ററിന്റെ മാതൃകയിൽ ലോക നിലവാരത്തിൽ മുളിയാർ പുനരധിവാസ ഗ്രാമത്തിൽ സംവിധാനം ഏർപ്പെടുത്തുന്നതിന് മജീഷ്യൻ ഗോപിനാഥ് മുതുക്കാടുമായി ചർച്ച നടത്തിയിട്ടുണ്ട്. മുളിയാറിൽ അനുവദിച്ച 25 ഏക്കർ ഭൂമിയിൽ പുനരധിവാസ ഗ്രാമം യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് പ്രകാരം ദുരിത ബാധിതർക്കുള്ള ധനസഹായ വിതരണം വളരെ വേഗം പൂർത്തിയാക്കും. ജൂലായ് അവസാനത്തോടെ ഭൂരിഭാഗം ദുരിതബാധിതർക്കും ധനസഹായം നൽകും.
എൻഡോസൾഫാൻ നഷ്ടപരിഹാരം ഇതുവരെ
1308 പേർക്ക്
₹51.68 കോടി
സുപ്രീംകോടതി വിധിക്ക് വിവിധ പദ്ധതികൾ വഴി
₹287,76, 140, 36
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |