കണ്ണൂർ: റഷ്യൻ ആക്രമണം നേരിടുന്ന യുക്രെയിനിൽ നിന്ന് മടങ്ങിയെത്തിയ മലയാളികളായ പതിനാലായിരത്തോളം മെഡിക്കൽ വിദ്യാർത്ഥികളുടെ തുടർപഠനം അനിശ്ചിതത്വത്തിൽ. തിരിച്ചുവന്നവർക്ക് മറ്റുരാജ്യങ്ങളിൽ പഠനം തുടരാമെന്ന് സർവകലാശാലകൾ അറിയിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല.
യുദ്ധം കാരണം പഠനം വഴിമുട്ടിയ വിദ്യാർത്ഥികൾക്ക് അവിടെ വിദ്യാഭ്യാസം തുടരാമെന്ന റഷ്യൻ വാഗ്ദാനം യുക്രെയിൻ സർവകലാശാലകൾ തള്ളിക്കളയുകയായിരുന്നു. പോളണ്ട്, ഹംഗറി, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുവേണമെങ്കിൽ സമാന്തര വിദ്യാഭ്യാസം നടത്താമെന്നായിരുന്നു യുക്രെയിൻ സർവകലാശാലകളുടെ നിലപാട്. യുദ്ധം തുടരുന്നതിനാൽ യുക്രെയിൻ സർവകലാശാലകൾ ഇനിയും പ്രവർത്തനമാരംഭിച്ചിട്ടില്ല.
ജൂൺ മുതൽ ആഗസ്റ്റ് വരെ അവധിക്കാലമായതിനാൽ താൽക്കാലികമായി മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനം മുടങ്ങില്ലെന്ന ആശ്വാസമുണ്ട്. എന്നാൽ രണ്ടും മൂന്നും വർഷത്തെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നഷ്ടപ്പെടുന്നത് തിരിച്ചടിയാണ്. പല സർവകലാശാലകളും ഓൺ ലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും പാലയനം ചെയ്യപ്പെട്ട മലയാളി വിദ്യാർത്ഥികളിൽ പലർക്കും പാഠപുസ്തകങ്ങൾ കൊണ്ടുവരാനായിരുന്നില്ല. ഈ സാഹചര്യത്തിൽ ചൈനയടക്കമുള്ള രാജ്യങ്ങളിൽ നിന്നും പുനർ പഠനം നടത്താൻ കഴിയുമോയെന്ന സാദ്ധ്യതയാണ് വിദ്യാർത്ഥികൾ അന്വേഷിക്കുന്നത്. വിദേശസർവകലാശാലകളിൽ നിന്നും മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് ഇവിടെ പ്രാക്ടീസ് ചെയ്യണമെങ്കിൽ എലിജിബിലിറ്റി ടെസ്റ്റ് എഴുതി പാസാവേണ്ടതുമുണ്ട്.
വിദേശസർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണം അല്ലെങ്കിൽ വിദ്യാർത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കും
സുഭാഷ് ചന്ദ്രൻ( എഡ്യൂക്കേഷനൽ കൺസൾട്ടന്റെ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |