തിരുവനന്തപുരം: അവയവമാറ്റ ശസ്ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് വന്ന ശേഷം നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ചുമതല നിർവഹിക്കാത്തവർക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
'ശുപാർശയ്ക്ക് ആളില്ലാത്ത സാധാരണക്കാർക്കും നല്ല ചികിത്സ കിട്ടണം. അവയവം പുറത്തുനിന്നുള്ളവർ എടുത്തത് എങ്ങനെയാണെന്നതിനെക്കുറിച്ച് വിശദമായ അന്വേഷണമുണ്ടാകും. വകുപ്പ് മേധാവിമാരെ സസ്‌പെൻഡ് ചെയ്തത് ശിക്ഷാ നടപടിയല്ല. മാറ്റിനിർത്തിയിട്ട് സമഗ്ര അന്വേഷണം നടത്തുകയാണ്.
ആളുകളുടെ ജീവന് വിലയില്ലാത്ത സമീപനത്തിൽ മുന്നോട്ടുപോകാൻ പറ്റില്ല. മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് വളരെ കൃത്യമായ നിർദേശങ്ങൾ ഈ കാലയളവിൽ നൽകിയിട്ടുണ്ട്. അത് പാലിക്കപ്പെടാതെ പോകുന്ന സാഹചര്യമുണ്ടെങ്കിൽ സർക്കാർ അത് വളരെ ഗൗരവമായി എടുക്കും.'
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |