തിരുവനന്തപുരം: വിജിലൻസ് മുൻ മേധാവിയും എഡിജിപിയുമായ എം.ആർ അജിത് കുമാറിന് പുതിയ നിയമനം നൽകി സർക്കാർ. പൗരാവകാശ സംരക്ഷണത്തിനായുളള എഡിജിപിയുടെ എക്‌സ് കേഡർ തസ്‌തിക സൃഷ്‌ടിച്ചാണ് നിയമനം. പൊലീസ് ആസ്ഥാനത്തെ എഡിജിപിയ്‌ക്കു തുല്യമായ അധികാരമുളള തസ്‌തികയാണിത്. ഒരു വർഷത്തേക്കാണ് അജിത് കുമാറിനെ നിയമിച്ചിരിക്കുന്നത്.
സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ ആരോപണമുയർന്നതിനെ തുടർന്ന് ഇടനിലക്കാരനായെത്തിയ ഷാജ് കിരണുമായി സംസാരിച്ചെന്ന് വിവരം പുറത്തുവന്നതിനെ തുടർന്നാണ് വിജിലൻസ് ഡയറക്‌ടർ സ്ഥാനത്തുനിന്നും എം.ആർ അജിത് കുമാറിനെ സർക്കാർ നീക്കിയത്. പകരം ഐജി എച്ച്.വെങ്കിടേഷിന് വിജിലൻസ് ഡയറക്‌ടറുടെ ചുമതലയും നൽകി. എം.ആർ അജിത് കുമാറും ലോ ആന്റ് ഓർഡർ എഡിജിപിയുമായി ഷാജ് കിരൺ നിരന്തരം സംസാരിച്ചെന്ന് സ്വപ്‌ന പറഞ്ഞിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശമനുസരിച്ചാണ് അജിത് കുമാറിനെ സ്ഥാനത്ത്നിന്നും മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |