ശിവഗിരി : ആത്മീയ അടിത്തറയിൽ മുഴുകി ഭൗതിക ജീവിതം വിജയിപ്പിക്കാനാകുമെന്ന് ജനതയെ ശ്രീനാരായണ ഗുരുദേവൻ ബോധിപ്പിച്ചുവെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗവും ഗുരുധർമ്മപ്രചരണസഭാസെക്രട്ടറിയുമായ സ്വാമി ഗുരുപ്രസാദ് അഭിപ്രായപ്പെട്ടു.
ചതയപൂജയുടെ ഭാഗമായി ശിവഗിരി നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾക്കും മറ്റ് ഭക്തജനങ്ങൾക്കുമായി
ശിവഗിരിയിൽ സംഘടിപ്പിച്ച സത്സംഗത്തിൽമുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.സമ്പത്തോ ജാതിമതചിന്തകളോ മനുഷ്യരെ വേർതിരിക്കുന്ന ഘടകങ്ങളാകരുതെന്ന് ഗുരുദേവൻ ഉപദേശിച്ചു. തന്റെ അവതാര ലക്ഷ്യത്തെപ്പറ്റി ചോദിക്കുന്നവരോട് ജാതിയില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്നത് പറയണമെന്ന് ഗുരുദേവൻ നിർദ്ദേശിച്ചിരുന്നു. ചാതുർവർണ്യത്തെ അനുകൂലിച്ചിരുന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഗുരുദേവനെ ശിവഗിരിയിൽ സന്ദർശിച്ച ശേഷം തന്റെ നിലപാടുകളിൽ മാറ്റം വരുത്തി. വിദ്യാഭ്യാസകാലം പരസ്പരസ്‌നേഹം വർദ്ധിപ്പിക്കാനും ജാതിമത സാമുദായിക മതിൽക്കെട്ടുകളിൽ ഉൾപ്പെടാതിരിക്കാനും എല്ലാവരും ശ്രീനാരായണ ഗുരുദേവന്റെ കാഴ്ചപ്പാട് സ്വീകരിച്ച് ഭാവിജീവിതം നൻമ നിറഞ്ഞതാക്കണമെന്നും സ്വാമി ഗുരുപ്രസാദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |