കൊല്ലം: പവർ ഒഫ് അറ്റേർണി തട്ടിയെടുത്ത് 40 ലക്ഷത്തോളം രൂപ വായ്പയെടുത്ത് കുടുംബത്തെ കടക്കെണിയിലാക്കി മകന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ സ്ത്രീക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി എത്തിയ വൃദ്ധയുടെ പരാതിയിൽ അടിയന്തര അന്വേഷണം നടത്താൻ വനിത കമ്മിഷൻ ഉത്തരവിട്ടു. തദ്ദേശ സ്ഥാപങ്ങളുടെയും ജനപ്രതിനിധികളുടെയും ഇടപെടലുകളിലൂടെയുള്ള പ്രശ്‌നപരിഹാരത്തിന് ജാഗ്രതാസമിതികൾ ശക്തിപ്പെടുത്തണമെന്നും കമ്മിഷനംഗം ഷിജി ശിവജി നിർദേശിച്ചു. 128 കേസുകൾ പരിഗണിച്ചു. 70 എണ്ണം തീർപ്പാക്കി. 10 എണ്ണത്തിൽ റിപ്പോർട്ട് തേടാനും 48 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കാനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |