കൊച്ചി: ക്രൈം വാരിക എഡിറ്റർ ടി.പി നന്ദകുമാർ പ്രതിയായ വ്യാജ അശ്ലീല വീഡിയോ കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തും. വനിതാ നേതാവിന്റെ വ്യാജ അശ്ലീല വീഡിയോ നിർമ്മിക്കാൻ നന്ദകുമാറിന്റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരിക്കുമേൽ സമ്മർദ്ദം ചെലുത്തിയെന്നും വിസമ്മതിച്ചപ്പോൾ മാനസികമായി പീഡിപ്പിച്ചെന്നുമാണ് പരാതി. പരാതിക്കാരിക്കും സഹപ്രവർത്തകനായിരുന്ന യുവാവിനുമെതിരെ നന്ദകുമാർ പരാതി നൽകിയിരുന്നു. ഇതിന്റെ അന്വേഷണത്തിനിടെയാണ് പൊലീസ് യുവതിയുടെ പരാതിയിൽ നടപടിയെടുത്തത്.
നന്ദകുമാറിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിതിലാണ് പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കണമെന്ന ആവശ്യം.തീയതി മജിസ്ട്രേട്ട് തീരുമാനിക്കും. നന്ദകുമാറിനെ പൊലീസ് നാല് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. ഇന്ന് തെളിവെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |