SignIn
Kerala Kaumudi Online
Saturday, 20 April 2024 3.00 AM IST

മരിച്ചവർ തിരികെയെത്തും ? മൃതദേഹങ്ങൾ ശീതികരിച്ച് സൂക്ഷിക്കാൻ ഓസ്ട്രേലിയൻ കമ്പനി

cryonics

കാൻബെറ : അത്ഭുതകരമായ പല നേട്ടങ്ങളും ശാസ്ത്രം കൈവരിച്ച ഒരു യുഗത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇനി വരാനിരിക്കുന്ന പതിറ്റാണ്ടുകളിൽ, ഇന്ന് സയൻസ് ഫിക്‌ഷൻ സിനിമകളിൽ കാണുന്നതൊക്കെ യാഥാർത്ഥ്യമായി ഭവിക്കുമെന്നാണ് കരുതുന്നത്.

അതിൽ ഒന്നാണ് മരണത്തെ തോൽപ്പിക്കാനുള്ള ഗവേഷണങ്ങളും. മരണത്തെ അതിജീവിക്കാനുള്ള ഒരു വിദ്യയും ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ല. എന്നാൽ അങ്ങനെയൊന്ന് ഉണ്ടായാലോ ?! മരിച്ചുപോയവരെ ഭാവിയിൽ പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞാലോ ? തമാശയായി തോന്നാം.

എന്നാൽ മരിച്ചവരെ ഭാവിയിൽ പുനരുജ്ജീവിപ്പിക്കാനുള്ള സാങ്കേതികവിദ്യ മനുഷ്യൻ വികസിപ്പിച്ചാൽ അപ്പോൾ ജീവിത്തിലേക്ക് മടക്കിക്കൊണ്ടു വരാനായി ഒരാളുടെ മൃതദേഹത്തെ ശീതീകരിച്ച് സൂക്ഷിക്കുന്ന വിദ്യയാണ് ക്രയോണിക്സ് ( Cryonics ) പ്രക്രിയ.

മരിച്ചുകഴിഞ്ഞാലും ഭാവിയിൽ എന്നെങ്കിലുമൊരിക്കൽ ജീവിതത്തിലേക്ക് മടങ്ങിയെത്തണമെന്ന ആഗ്രഹമുള്ളവർക്കായി ക്രയോണിക്സ് വിദ്യയിലൂടെ മൃതശരീരം ശീതീകരിച്ച് സൂക്ഷിക്കാൻ സഹായിക്കുന്ന ഏതാനും കമ്പനികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. അത്തരത്തിലൊന്നാണ് ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വെയ്‌ൽസിലെ

ഹോൾബ്രൂക്കിൽ പ്രവർത്തനം ആരംഭിക്കാനൊരുങ്ങുന്ന സതേൺ ക്രയോണിക്സ്. സിഡ്നിയിലാണ് കമ്പനിയുടെ ആസ്ഥാനം.

ഓസ്ട്രേലിയയിൽ ആദ്യമായാണ് ഇത്തരമൊരു കമ്പനി സ്ഥാപിതമാകുന്നത്. നിലവിൽ നാല്പത് മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനമാണിവിടെയുള്ളത്. ഇതിൽ മിക്കതും കമ്പനിയുടെ സ്ഥാപകർക്കായി ബുക്ക് ചെയ്ത് കഴിഞ്ഞു. 600 ഓളം മൃതദേഹങ്ങൾ ഉൾക്കൊള്ളിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. അതേ സമയം, കമ്പനിയുടെ പദ്ധതിയിൽ ചേരുന്നവർക്ക് ഗാരന്റിയോ റീഫണ്ടോ ഇല്ല.

ഒരാളുടെ മരണശേഷം അവരുടെ മൃതശരീരമോ തലച്ചോറോ ലിക്വിഡ് നൈട്രജനിൽ -200 ഡിഗ്രി സെൽഷ്യസിൽ ശീതീകരിച്ച് പ്രത്യേക സ്റ്റീൽ കണ്ടെയ്നറുകളിൽ വയ്ക്കുന്നു. ഇവയെ ക്രയോജെനിക് ഫ്രീസറുകളെന്നും പറയുന്നു. 150,000 ഡോളറാണ് ഇതിനായി ഒരു കസ്റ്റമറിന് നിശ്ചയിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു.

ക്രയോണിക്സ് പ്രക്രിയയ്ക്ക് ശാസ്ത്രലോകത്ത് നിന്ന് തന്നെ വിമർശനങ്ങളും ഉയരുന്നുണ്ട്. മനുഷ്യനെയോ മറ്റേതെങ്കിലും ജീവി വർഗത്തെയോ വിജയകരമായി പുനരുജ്ജീവിപ്പിക്കാനുള്ള സാദ്ധ്യത വളരെ വിദൂരമാണ്. എങ്കിലും ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ അങ്ങനെയൊരു സാദ്ധ്യത ഉണ്ടായാലോ എന്നാണ് ക്രയോണിക്സിനെ അനുകൂലിക്കുന്നവരുടെ വാദം.!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.