കാസർകോട്: വ്യാജരേഖ ഉപയോഗിച്ച് വായ്‌പ തട്ടിപ്പ് നടത്തിയ കേസിൽ സിനിമാ നിർമാതാവ് അറസ്റ്റിൽ. എം ഡി മെഹഫീസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നാല് കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി.
സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് വിവിധ തവണകളായി നാല് കോടി പതിനേഴ് ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 2018 ലാണ് ഇയാൾ വ്യാജ രേഖകൾ നൽകി വായ്‌പയെടുത്തത്. രേഖകൾ പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് കണ്ടെത്തിയതോടെ പരാതി നൽകുകയായിരുന്നു.
ഒന്നിലധികം വ്യാജ രേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. മെഹഫീസ് ഒരു കോൺട്രാക്ടർ കൂടിയാണ്. ഇയാൾ നിർമിച്ച സിനിമ അടുത്തയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |