കോതമംഗലം: ബൈക്കിൽ രണ്ടരകിലോ കഞ്ചാവുമായെത്തിയ യുവാവിനെ എക്സൈസ് അറസ്റ്റുചെയ്തു. ആലുവ എടത്തലസ്വദേശി എട്ടാടൻ വീട്ടിൽ മമ്മുവെന്ന് വിളിക്കുന്ന ഷാനവാസാണ് (31) പിടിയിലായത്. കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ്‌പ്രതാപിന് കിട്ടിയ രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ തങ്കളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽൽ വച്ചാണ് പ്രതി പിടിയിലായത്. അടിമാലി സ്വദേശിക്ക് കൈമാറാനായി കൊണ്ടുവന്നതാണ് കഞ്ചാവ്. ഇയാൾ എക്സൈസിനെക്കണ്ട് രക്ഷപ്പെടുകയായിരുന്നു.
എക്സൈസ് പറയുന്നത്: കുറച്ചു ദിവസങ്ങളായി കോതമംഗലത്തും പരിസര പ്രദേശങ്ങളിലുമായി 40 കിലോയോളം കഞ്ചാവാണ് ഷാനവാസ് വിറ്റഴിച്ചത്. കിലോക്കണക്കിന് കഞ്ചാവ് കാക്കനാടുനിന്ന് കൊണ്ടുവന്നായിരുന്നു വില്പന. കൈയിൽ മയക്കുമരുന്ന് ഗുളികകളും ഉണ്ടായിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. പ്രതാപ്, പ്രിവന്റീവ് ഓഫീസർമാരായ കെ.എ. നിയാസ്, എ.ഇ. സിദ്ധിഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.കെ. അനൂപ്, പി.വി. ബിജു, കെ.സി. എൽദോ, പി.ഇ. ഉമ്മർ, വി.എസ്. സുനിൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |