പത്തനംതിട്ട : ജില്ലാ ആസ്ഥാനത്ത് നിന്ന് കുമ്പഴയിലേക്കുള്ള റോഡ് പൂർണമായും തകർന്ന നിലയിലാണ്. ഒരുഭാഗത്ത് ചെളിയെങ്കിൽ മറുഭാഗത്ത് വലിയ കുഴികൾ. പലയിടത്തും ടാർ ഇളകിയിരിക്കുന്നു. പൈപ്പ് ലൈൻ പണി പൂർത്തിയാകാതെ റോഡ് പണി നടത്താനാകില്ലെന്നാണ് പൊതുമരാമത്ത് അധികൃതരുടെ വിശദീകരണം.
വഴിയോരത്തെ സ്ലാബ് ഇളകിമാറിയാണ് കുഴി രൂപപ്പെട്ടത്. പണികൾക്കായി ഇവിടെ പൈപ്പ് ഇറക്കിയിട്ടുമുണ്ട്. ജില്ലാ ഫയർഫോഴ്സ് ഓഫീസിലേക്കുള്ള പാതയും ഇതാണ്. അബാൻ ജംഗ്ഷനിൽ നിന്ന് ട്രാഫിക് സിഗ്നൽ കടന്നുവേഗത്തിലെത്തുന്ന വാഹനങ്ങൾ കുഴിയിൽപ്പെടാൻ സാദ്ധ്യതയുണ്ട്.
ചെളിക്കുഴിയായി
കുമ്പഴ റോഡിൽ കണ്ണങ്കര ഭാഗം ചെളിക്കുഴിയായി മാറി. പൈപ്പ് ലൈനിനായി കുഴിയെടുത്തതാണ് കുളമായത്. ഇപ്പോൾ റോഡിന്റെ ഭാഗത്ത് ചെളിമണ്ണ് എടുത്തിട്ടിരിക്കുകയാണ്. മണ്ണ് എടുത്ത് കൂനകൂട്ടി വച്ചിരിക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടും.
" റോഡ് നവീകരണം പൈപ്പുലൈൻ പണിക്ക് ശേഷമേ ആരംഭിക്കാൻ കഴിയു. അല്ലെങ്കിൽ റോഡ് വീണ്ടും കുത്തിപൊളിക്കേണ്ടി വരും.
പൊതുമരാമത്ത് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |