കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പു കോഴ ആരോപണ കേസിൽ ബി.ജെ.പി നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് പരാതിക്കാരനായ കെ.സുന്ദര ഈ മാസം 29ന് ഹാജരാകണമെന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദ്ദേശിച്ചു. കേസിലെ അഞ്ചാം പ്രതിയായ ബി.ജെ.പി മുൻ ജില്ലാപ്രസിഡന്റ് അഡ്വ.വി.ബാലകൃഷ്ണ ഷെട്ടിയുടെ മുൻകൂർ ജാമ്യാപേക്ഷയിന്മേലുള്ള വാദത്തിനിടെയാണ് കോടതി നിർദ്ദേശം.
ബി.എസ്.പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയും കോഴ നൽകിയും നാമനിർദ്ദേശപത്രിക പിൻവലിപ്പിച്ചെന്ന പരാതിയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അടക്കമുള്ളവർക്കെതിരെ പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം കേസെടുത്തിരുന്നു. തിരഞ്ഞെടുപ്പിൽ ബാലകൃഷ്ണഷെട്ടി സുരേന്ദ്രന്റെ ചീഫ് ഏജന്റായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |