വയനാട്: കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എം പിയുടെ ഓഫീസിൽ എസ് എഫ് ഐ പ്രവർത്തകർ ആക്രമണം നടത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എസ് എഫ് ഐ പ്രവർത്തകരുടെ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് വി ഡി സതീശൻ ആരോപിച്ചു.സിപിഎം സംഘടിത മാഫിയയായി മാറിയിരിക്കുകയാണ്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
അതേസമയം, മുൻകൂട്ടി പ്രഖ്യാപിക്കാത്ത സമരത്തിൽ നേതൃത്വത്തിന്റെ അറിവോടെയുള്ള ആക്രമണമാണ് നടന്നതെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ ആരോപിച്ചു. പൊലീസിന്റെ സംരക്ഷണത്തിലാണ് ആക്രമണം നടന്നത്. അഞ്ഞൂറോളം വരുന്ന എസ് എഫ് ഐ പ്രവർത്തകർ പ്രകടനം നടത്തി. അവരിൽ 40 പേർ ചേർന്നാണ് ഓഫീസ് അടിച്ചുതകർത്തതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
മോദിയെ സുഖിപ്പിക്കാനുള്ള പരിപാടിയായിരുന്നോ ഇത്? മോദി നിർത്തിയിടത്തുനിന്നും പിണറായി തുടങ്ങുകയാണ്. എസ് എഫ് ഐയുടെ ക്രിമിനലുകളാണ് ആക്രമണം നടത്തിയത്. ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി വേണ്ട ഇടപെടൽ നടത്തിയിരുന്നു. വിഷയത്തിൽ മോദിയെ വെറുതേവിട്ട് രാഹുലിന് നേരെ തിരിയുകയാണ്. സംഭവത്തിൽ യച്ചൂരി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |