കോട്ടയം . വേമ്പനാട്ടുകായലിൽ അടിക്കടി ഹൗസ് ബോട്ട് അപകടങ്ങൾ വർദ്ധിച്ചു വരുന്നത് സഞ്ചാരികളെ അകറ്റുമെന്ന ഭീതിയിൽ സുരക്ഷ ശക്തമാക്കുന്നു. മൺസൂൺ ടൂറിസം ആരംഭിച്ചതോടെ കായൽ സൗന്ദര്യം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്. പകൽ ഉല്ലാസ യാത്രയ്ക്ക് ശേഷം രാത്രി സഞ്ചാരികളുമായി കായലിൽ തങ്ങുന്ന ഹൗസ് ബോട്ടുകളിൽ നിന്ന് വീണു മരിക്കുന്നവരുടെ എണ്ണം സമീപ ദിവസങ്ങളിൽ വർദ്ധിക്കുകയാണ്. തീപിടിച്ച് ഹൗസ് ബോട്ടുകൾ അപകടത്തിൽപ്പെടുന്നതും തുടർക്കഥയായിരുന്നു.
കഴിഞ്ഞ മൂന്നു മാസത്തിനിടെ വേമ്പനാട്ടുകായൽ യാത്രയ്ക്കിടെ സഞ്ചാരികളും ബോട്ട് ജീവനക്കാരുമായി 15 പേരാണ് മരിച്ചത്.ആലപ്പുഴയിലാണ് കൂടുതൽ അപകടങ്ങൾ സംഭവിച്ചത്. അപകടങ്ങൾ കുറക്കാൻ ഹൗസ് ബോട്ട് തൊഴിലാളികൾക്ക് പ്രത്യേക പരിശീലനവും അവബോധന ക്ലാസും നൽകാനുള്ള നീക്കത്തിലാണ് കോട്ടയം, ആലപ്പുഴ ജില്ലകളിലെ ടൂറിസം പ്രമോഷൻ കൗൺസിൽ. ഹൗസ് ബോട്ട് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ മുഴുവൻ വിവരങ്ങളും ശേഖരിച്ചു തുടങ്ങി. ക്രമസമാധാനം ഉറപ്പു വരുത്താൻ ക്രിമിനൽ പശ്ചാത്തലവും പരിശോധിക്കും. ജൂലായ് മുതൽ ജീവനക്കാർക്ക് പ്രത്യേക പരിശീലന പരിപാടിയും ക്ലാസുകളും ആരംഭിക്കും. ലൈസൻസില്ലാത്തതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ അമ്പതിലേറെ ഹൗസ് ബോട്ടുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചു. ഗുരുതര നിയമലംഘനം കണ്ടെത്തിയവയുടെ ലൈസൻസ് റദ്ദാക്കി.
ഹൗസ് ബോട്ട് ഉടമ വിജയകുമാർ പറയുന്നു.
അപകടങ്ങൾ ആവർത്തിക്കുന്നത് കായൽ ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കുമെന്നതിനാൽ സർക്കാർ നടപടികളോട് സഹകരിക്കും. ലൈസൻസില്ലാതെ ഓടുന്ന ബോട്ടുകൾക്കെതിരെ നിയമ നടപടി സ്വാഗതം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |