തൊടുപുഴ: പണം പലിശക്ക് നൽകി ഇടപെടുകാരെ കബളിപ്പിച്ച് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ അരീപ്ലാവിൽ ഫൈനാൻസിയേഴ്‌സിന്റെ പവർ ഓഫ് അറ്റോർണിയായ മേലുകാവ് സ്വദേശിനി കിഴക്കേത്തുരുത്തിൽ അശ്വതിക്കുട്ടി കെ.ചന്ദ്രബോസിനെ ഇന്നലെ കുളമാവ് പോലീസ് അറസ്റ്റ് ചെയ്തു.ഏതാനും മാസങ്ങൾക്ക് മുൻപ് സ്ഥാപന ഉടമ മുട്ടം എള്ളുംപുറം അരീപ്ലാക്കൽ സിബി തോമസ് (49) അറസ്റ്റിലായിരുന്നു.ഇതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മാസങ്ങൾക്ക് ശേഷം പവർ ഓഫ് അറ്റോർണിയേയും അറസ്റ്റ് ചെയ്തതെന്ന്.അശ്വതിക്കുട്ടിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. അരീപ്ലാവിൽ ഫൈനാൻസിനെതിരെ തൊടുപുഴ, കാഞ്ഞാർ, ഉൾപ്പടെ വിവിധ സ്റ്റേഷനുകളിലായി 30 ലധികം കേസുകളാണുള്ളത്. സ്ഥാപനത്തിൽ നിന്നും വായ്പയെടുത്ത തൊടുപുഴയിലും പരിസരങ്ങളിലുമുള്ള 1200ൽ അധികം വീട്ടമമാർക്കെതിരെ സ്ഥാപനം ചെക്ക് കേസ് നൽകിയിരുന്നു. 5000 വും 10,000 വും പലിശക്കെടുക്കുന്നവർ ഈടായി നൽകുന്ന ചെക്കുകളിൽ 10 ലക്ഷത്തിലധികം തുകയെഴുതിയുള്ള കേസാണ് സ്ഥാപനം നൽകുന്നത്. വയ്പതുക മുഴുവൻ അടച്ചാലും ഭീഷണിപ്പെടുത്തി വീണ്ടും കൈക്കലാക്കുന്നത് സംബന്ധിച്ചും വ്യാപകമായി പരാതികളാണുള്ളത്. പലിശക്കെടുത്ത പണത്തിന്റെ ഇരട്ടിയിലധികം തിരിച്ചടച്ചെങ്കിലും ചെക്ക് തിരിച്ചു നൽകാതെ വീണ്ടും കേസ് നൽകുന്നതാണ് സ്ഥാപനത്തിന്റെ രീതി. വായ്പ ആവശ്യപ്പെട്ട് വരുന്നവരുടെയും അവരുടെ വീട്ടിലുള്ള മറ്റ് സ്ത്രീകളുടേയും ചെക്കും മറ്റ് രേഖകളും സ്ഥാപനാധികൃതർ അനധികൃതമായി വാങ്ങി വെയ്ക്കും. തിരിച്ചടക്കുന്ന തുകക്ക് സ്ഥാപനം രസീതോ മറ്റ് തെളിവുകളോ നൽകാറില്ല. കേസുകളിൽപ്പെട്ട നിരവധി വീട്ടമ്മമാർ ഇപ്പോഴും കോടതിയിൽ നിയമ നടപടികൾ നേരിടുകയാണ്. പണം പലിശക്കെടുത്തവരിൽ ഭൂരിഭാഗവും കൂലിപ്പണിക്കാരും ഓട്ടോ തൊഴിലാളികളുമാണ്. ഇതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിനെതിരെ നൽകിയ കേസിൽ കോടതി ആവശ്യപ്പെട്ടിട്ടും ഉടമ സഹരിക്കാനോ കോടതിയിലെത്താനോ തയ്യാറായിരുന്നില്ല. ഇതിന്റെ തുടർച്ചായായാണ് ഉടമ അറസ്റ്റിലായതും കൂടുതാലാളുകൾ പരാതിയുമായി രംഗത്ത് വന്നതും. ഇതോടെ സ്ഥാപനത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. അന്വേഷണം നടത്തിയ കുളമാവ് സർക്കിൾ ഇൻസ്പക്ടർ സുനിൽ തോമസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജി.എസ്.ടി വകുപ്പ് ഈ സ്ഥാപനത്തിന്റെ ലൈസൻസ് ഉൾപ്പടെയുള്ള പ്രവർത്തനാനുമതി റദ്ദ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |