വർക്കല: യുവാവിനെ വീട് കയറി ആക്രമിച്ച കേസിൽ ചെമ്മരുതി കോവൂർ ലക്ഷംവീട്ടിൽ കൊച്ചുമോൻ എന്ന് വിളിക്കുന്ന ബിനുവിനെ (31) അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മരുതി ചേട്ടക്കാവ് സ്വദേശി സുനിലിനെ (30) നെ വീട് കയറി ആക്രമിച്ച കേസിലാണ് അറസ്റ്റ്.
ഇക്കഴിഞ്ഞ ജൂൺ 22 ന് രാത്രി 7 മണിയോടെയാണ് സംഭവം. പ്രതിയോടൊപ്പം കൂലിപ്പണിക്ക് പോകുന്ന സുനിൽ കഴിഞ്ഞദിവസം ജോലിക്ക് ചെല്ലാത്തതിലുള്ള വിരോധം നിമിത്തമാണ് വീട് കയറി ആക്രമിച്ചത്. സുനിലിന്റെ വീട്ടിൽ എത്തിയ പ്രതി അസഭ്യം വിളിക്കുകയും തുടർന്ന് കൈയിൽ കരുതിയിരുന്ന പാറക്കഷ്ണം കൊണ്ട് സുനിലിന്റെ മുഖത്തു ഇടിക്കുകയുമായിരുന്നു. വായിലും മൂക്കിലും ഇടിയേറ്റ സുനിലിന്റെ മേൽഭാഗത്തെ പല്ലുകൾക്ക് ക്ഷതം സംഭവിക്കുകയും ഇളകിത്തെറിക്കുകയും ചെയ്തു. തുടർന്ന് ഒളിവിൽ പോയ പ്രതി സമീപപ്രദേശത്ത് ഒളിവിൽ താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അയിരൂർ പൊലീസ് പിടികൂടിയത്.
കഞ്ചാവ് വിൽപന, മോഷണം, അടിപിടി ഉൾപ്പെടെ അഞ്ചോളം കേസുകളിൽ പ്രതിയാണ് ബിനുവെന്ന് അയിരൂർ എസ്.ഐ സജിത്ത് പറഞ്ഞു. വർക്കല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |