വയനാട്: വാർത്താ സമ്മേളനത്തിനിടെ മാദ്ധ്യമ പ്രവർത്തകരോടും പൊലീസിനോടും കയർത്ത് പ്രതിപക്ഷ നേതാവ്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് ആക്രമിച്ച എസ്എഫ്ഐ നടപടിയെ ശക്തമായി അദ്ദേഹം അപലപിച്ചു.
കഴിഞ്ഞ ദിവസം എംപി ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ചതിന് ശേഷം വന്ന ചില ദൃശ്യങ്ങളിൽ ഗാന്ധിജിയുടെ ചിത്രം ചുവരിൽ തന്നെയുണ്ടായിരുന്നല്ലോ എന്ന ചോദ്യം സമ്മേളനത്തിനിടെ ദേശാഭിമാനി ലേഖകൻ ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് വികാരഭരിതനാവുകയും ഇരുവരുമായി വാക്ക് തർക്കമുണ്ടാകുകയും ചെയ്തു. ഈ സമയത്ത് പൊലീസ് ഡിസിസി ഓഫീസിനുള്ളിലേയ്ക്ക് കയറി വന്നു. പിന്നീട് പൊലീസിന്റെ സംരക്ഷണം തങ്ങൾക്കാവശ്യമില്ല എന്നു പറഞ്ഞ് കോൺഗ്രസ് നേതാക്കൾ പൊലീസിനെ തടയുകയായിരുന്നു. സഹായിക്കേണ്ട സമയത്ത് പൊലീസ് ഞങ്ങളെ സഹായിച്ചില്ല, അതുകൊണ്ട് ഇപ്പോൾ ഞങ്ങൾക്ക് സഹായം ആവശ്യമില്ല. നിങ്ങളുടെ സഹായം എങ്ങനെയെന്ന് ഇന്നലെ ഞങ്ങൾ മനസിലാക്കിയതാണെന്നും നേതാക്കൾ പറഞ്ഞു. ഒരു മണിക്കൂറോളം അക്രമം നടന്നപ്പോൾ നിങ്ങൾ നോക്കി നിൽക്കുകയായിരുന്നില്ലേ എന്നും ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണൻ എന്നിവരടക്കമുള്ള നേതാക്കൾ ചോദിച്ചു. തുടർന്ന് ഇവർ തന്നെ പൊലീസിനെ ഡിസിസി ഓഫീസ് ഗേറ്റിന് പുറത്താക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |