കൊട്ടിയം: കൊട്ടിയം ജംഗ്ഷനിലെ തിരക്കേറിയ റോഡരികിൽ സ്ഥിതി ചെയ്യുന്ന ഒരുതുണിക്കടയിൽ നിന്ന് രണ്ട് ലക്ഷത്തോളം രൂപ കവർന്നു. കെട്ടിടത്തിന്റെ നാലാം നിലയിലെത്തിയ മോഷ്ടാവ് അഗ്നി രക്ഷാസേനയുടെ സുരക്ഷിത മുറിയുടെ ഷീറ്റ് തകർത്താണ് മോഷ്ടാവ് ഇന്നലെ രാത്രിയിൽ അകത്തുകയറിയത്. വലിയ പൈപ്പുകളിലൂടെ കെട്ടിടത്തിന്റെ നാലാം നിലയിലെത്തിയ മോഷ്ടാവ് ഗ്രൗണ്ട് ഫ്ലോറിലുള്ള കാഷ് കൗണ്ടറിലെത്തി കാബിൻ കുത്തിപ്പൊളിച്ച് രണ്ട് ലക്ഷത്തോളം രൂപ തോർത്തിൽപ്പൊതിഞ്ഞു കെട്ടി കൊണ്ടു പോകുകയായിരുന്നു. തോർത്തിൽ വാരി കെട്ടുന്നതിനിടയിൽ കുറച്ച് രൂപ തറയിൽ വീണുകിടപ്പുണ്ടായിരുന്നു. അമ്പതിന്റെയും നൂറിന്റെയും ഉൾപ്പെടെയുളള ചില്ലറ നോട്ടുകളായിരുന്നു കൂടുതലും. മോഷ്ടാവ് ഫയറിന്റെ സ്റ്റെയർ വഴികയറിയപ്പോൾ അലാറം മുഴങ്ങിയെങ്കിലും ശക്തമായ മഴ കാരണം സെക്യൂരിറ്റി പോലും കേട്ടില്ല. രാവിലെ ജീവനക്കാർ കട തുറന്നപ്പോഴാണ് കാഷ് കൗണ്ടർ തുറന്ന് കിടക്കുന്നതും നോട്ടുകൾ തറയിൽ ചിതറിക്കിടക്കുന്നതും കണ്ടത്.
വന്ന വഴി തന്നെയാണ് മോഷ്ടാവ് തിരിച്ചു പോയതെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ നൽകുന്ന സൂചനയെന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക് വിദഗ്ദ്ധരും കൊട്ടിയം സി. ഐ യും എസ്.ഐയും ഡോഗ് സ്കോഡും സംഭവസ്ഥലത്ത് പരിശോധനകൾ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |