തിരുവനന്തപുരം: കെ.എസ്.ഇ.ബി പുതിയ നിരക്ക് പ്രകാരം ചെറുകിട വ്യവസായങ്ങൾക്ക് 5.85രൂപ നിരക്കിൽ നൽകുമ്പോൾ ഗാർഹിക ഉപഭോക്താക്കൾക്ക് നൽകുന്നത് 6.35രൂപയ്ക്കാണ്.
സംസ്ഥാനത്ത് 4.23 രൂപയാണ് ശരാശരി ഉൽപാദന ചെലവ്. എന്നാൽ സംസ്ഥാനത്തെ 1.03കോടി ഗാർഹിക ഉപഭോക്താക്കളിൽ 88ലക്ഷം പേർക്കും 5 രൂപയ്ക്ക് വൈദ്യുതി ഉറപ്പാക്കിയാണ് നിരക്ക് വർദ്ധന നടപ്പാക്കിയതെന്നാണ് വൈദ്യുതിറെഗുലേറ്ററി കമ്മിഷന്റെ വിശദീകരണം.ശേഷിക്കുന്ന വൻകിടക്കാർക്ക് മാത്രമാണ് നിരക്ക് വൻതോതിൽ വർദ്ധിപ്പിച്ചിട്ടുള്ളു.സംസ്ഥാനത്തെ വൈദ്യുതി വിതരണ ചെലവ് യൂണിറ്റിന് 2.50 രൂപ വരും. ഇത് പരിഹരിക്കാൻ കൂടുതൽ പേർക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി ഉറപ്പാക്കുകയും ചെയ്യുമ്പോൾ ഒരു നിശ്ചിതശതമാനം പേർക്ക് വൻനിരക്കിൽ വൈദ്യുതി നൽകേണ്ടിവരും. അല്ലെങ്കിൽ കെ.എസ്.ഇ.ബി.ക്ക് നിലനിൽക്കാനാവില്ലെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി.പുറമെ നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ നിരക്ക് കുറച്ചും ദീർഘകാല കരാർ ഒഴിവാക്കിയും കേന്ദ്രസർക്കാർ കൊണ്ടുവന്ന റിയൽടൈം പർച്ചേസും ഡെ എഹെഡ് പർച്ചേസ് സങ്കേതങ്ങൾ പ്രയോജനപ്പെടുത്തിയും വൈദ്യുതിബോർഡിന് ഉൽപാദന ചെലവ് കുറയ്ക്കാനാകും.അതിലൂടെ ഗാർഹിക ഉപഭോക്താക്കളുടെ നിരക്ക് ഗണ്യമായി കുറയ്ക്കാൻ സാഹചര്യമൊരുക്കണമെന്ന് കെ.എസ്.ഇ.ബി.ക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കമ്മിഷൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |