ന്യൂഡൽഹി:അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിനിടെ നടന്ന സെക്കന്താബാദ് റെയിൽവെ സ്റ്റേഷനിലെ അക്രമത്തിന് പിന്നിൽ അഞ്ച് വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ പ്രവർത്തിച്ചതായി ഹൈദരാബാദ് പൊലീസ്. ഇതിന് പിന്നിൽ സൈനിക പരിശീലന കേന്ദ്രങ്ങളായിരുന്നു. പ്രതിഷേധത്തിനെത്തിയവർക്ക് സാമ്പത്തിക സഹായം നൽകിയതായും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ഉദ്യോഗാർത്ഥികളെ പ്രകോപിപ്പിച്ചത് കോച്ചിംഗ് സെന്റർ നടത്തിപ്പുകാരാണ്. ഇതിന്റെ ഭാഗമായി സായ് ഡിഫൻസ് അക്കാദമിയിലെ 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധങ്ങൾക്കിടെ ഈസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, രാജ്കോട്ട് എക്സ്പ്രസ്, അജന്ത എക്സ്പ്രസ് എന്നീ മൂന്ന് ട്രെയിനുകൾക്കാണ് അക്രമികൾ തീവച്ചത്. രാജ്കോട്ട് എക്സ്പ്രസിലെ എ 1 കോച്ചിലുണ്ടായിരുന്ന 40 യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ട്രെയിനുകളും സ്റ്റേഷനും അഗ്നിക്കിരയാക്കിയതിലൂടെ 20 കോടി രൂപയുടെ നാശനഷ്ടമാണുണ്ടായത്. പ്രതിഷേധത്തിനിടയിൽ പൊലീസ് വെടിവയ്പിൽ വാറങ്കൽ സ്വദേശിയായ രാകേഷ് എന്നയാൾ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |