ബെര്‍ലിന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമനിയിൽ എത്തി. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായിട്ടാണ് മോദി രാജ്യത്തെത്തിയത്. ഗംഭീര സ്വീകരണമാണ് പ്രധാനമന്ത്രിക്കായി വിമാനത്താവളത്തിൽ ഒരുക്കിയത്. തിങ്കളാഴ്ച്ച വരെ ഉച്ചകോടിയുടെ ഭാഗമായി മോദി രാജ്യത്തുണ്ടാകും.
ജർമനിയിലെ ഷ്ലോസ് എൽമൗയിൽ നടക്കുന്ന ഉച്ചകോടിയിൽ പരിസ്ഥിതി, ഭക്ഷ്യസുരക്ഷ, ഊർജം, കാലാവസ്ഥ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉൾപ്പെടുന്ന രണ്ട് സെഷനുകളിൽ മോദി സംസാരിക്കും. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായും ഉച്ചകോടിക്കിടെ പ്രധാനമന്ത്രി സംസാരിക്കും. യൂറോപ്പിലെ ഇന്ത്യക്കാരെയും കാണുമെന്ന് മോദി അറിയിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
Munich | PM Narendra Modi arrives in Germany to attend the G7 Summit under the German Presidency
— ANI (@ANI) June 26, 2022
(Source: DD) pic.twitter.com/aAOX4ayjGt
ജർമനിയിലെ ഉച്ചകോടിക്ക് ശേഷം ജൂൺ 28 ന് പ്രധാനമന്ത്രി യു.എ.ഇയിലെത്തും. പുതിയ ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ കാണുമെന്നും യു.എ.ഇ മുൻ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുമെന്നും മോദി വ്യക്തമാക്കിയിട്ടുണ്ട്.
#WATCH | A Bavarian band welcomes PM Narendra Modi on his arrival in Munich, Germany
— ANI (@ANI) June 26, 2022
Besides participating in the G7 Summit discussions on climate, energy, food security, health, gender equality, PM Modi will also hold several bilateral meetings on the sidelines of the Summit. pic.twitter.com/xXf01mwNgx
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |