ലണ്ടൻ : മൂന്നാം ലോക മഹായുദ്ധമുണ്ടായാൽ ആദ്യം ആക്രമിക്കപ്പെടുന്ന നഗരം ലണ്ടനായിരിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി അടുത്ത ബന്ധമുള്ളയാൾ വെളിപ്പെടുത്തി. റഷ്യൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ചാനൽ വണ്ണിൽ സംസാരിക്കവേയാണ് റഷ്യൻ പാർലമെന്റിന്റെ പ്രതിരോധ സമിതി അംഗമായ ആന്ദ്രേ ഗുരുലിയോവ് ഈ ഞെട്ടിക്കുന്ന പരാമർശങ്ങൾ നടത്തിയത്. ബ്രിട്ടീഷ് പത്രങ്ങൾ അതീവ പ്രാധാന്യത്തോടെയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.
ഒരു നാറ്റോ അംഗമെന്ന നിലയിലാണ് ആദ്യം യുകെയിൽ ബോംബ് വർഷിക്കാൻ റഷ്യ പദ്ധതിയിടുന്നത്. നാറ്റോയ്‌ക്കൊപ്പം നിൽക്കുന്ന രാജ്യങ്ങളെ ആക്രമിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മിസൈൽ പ്രതിരോധ സംവിധാനങ്ങളെ തകർക്കും. പടിഞ്ഞാറൻ യൂറോപ്പിലേക്കുള്ള വൈദ്യുതി വിതരണ ശൃംഘല തകർത്ത് നിശ്ചലമാക്കും. ഭക്ഷണവും വൈദ്യുതിയും ഇല്ലാതെ പ്രതികൂല കാലാവസ്ഥയിൽ യൂറോപ്പിന് പിടിച്ച് നിൽക്കാനാവില്ല. ടിവിയിൽ ചർച്ച ചെയ്യാൻ പാടില്ലാത്തതിനാൽ തങ്ങളുടെ പദ്ധതിയിലെ മറ്റു വിവരങ്ങൾ പുറത്ത് പറയാൻ കഴിയില്ലെന്നും ചാനൽ ചർച്ചയിൽ ആന്ദ്രേ ഗുരുലിയോവ് പറഞ്ഞു. ആദ്യ ശ്രമം ശത്രുവിന്റെ ബഹിരാകാശ ഉപഗ്രഹങ്ങളാണെന്നും ഇയാൾ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |