കൊച്ചി : അമ്മ സംഘടനയിൽ നിന്ന് തന്നെ പുറത്താക്കാനുള്ള നീക്കത്തിന് പിന്നിൽ അച്ഛനോട് കലിപ്പുള്ളവരാണെന്ന് ഷമ്മി തിലകൻ ആരോപിച്ചു. മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ഷമ്മി തിലകന്റെ പ്രതികരണം. അമ്മയുടെ പ്രസിഡന്റായ മോഹൻലാലിന് പല കത്തുകളും നൽകിയിരുന്നെങ്കിലും ഒന്നിനും മറുപടി കിട്ടിയില്ലെന്നും ഷമ്മി തിലകൻ പറഞ്ഞു.നടപടി എടുക്കരുതെന്ന് മമ്മൂട്ടിയടക്കമുള്ളവർ പറഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.
അമ്മയിലെ ഭൂരിഭാഗം അംഗങ്ങൾക്കും കാര്യങ്ങൾ എന്തെന്ന് മനസിലായിട്ടില്ല. അതിനാലാണ് പുറത്താക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചത്.അതിനാലാണ് പുറത്താക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചത്. സംഘടനയെ മാഫിയ സംഘം എന്ന് വിളിച്ചിട്ടില്ല. സംഘടനയോട് തനിക്ക് ഒരു വിരോധവുമില്ല. സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംഘടനയിൽ നിന്ന് പുറത്താക്കാൻ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഷമ്മി തിലകൻ പറയുന്നു.
'മമ്മുക്ക അടക്കം എനിക്കെതിരെ നടപടിയെടുക്കരുത് പറഞ്ഞതായാണ് കേട്ടത്. മമ്മുക്ക കഴിഞ്ഞ തവണയും ഇത് പറഞ്ഞിരുന്നു. താക്കീത് മതിയെന്നും ചിലർ പറഞ്ഞു. എന്താണ് ഞാൻ പറഞ്ഞതെന്നും എന്തിന് വേണ്ടിയാണ് ഞാൻ പ്രതികരിച്ചതെന്നും അറിയാവുന്നത് കൊണ്ടാണ് അവർ അങ്ങനെ പറയുന്നത്.ഞാൻ കൊടുത്ത റിപ്പോർട്ടുകളൊന്നും ചില ആളുകൾക്ക് അറയിയില്ല, പണ്ട് അച്ഛൻ പറഞ്ഞ പോലെ ചില വ്യക്തികൾക്ക് അത് എതിരാണ്. സത്യത്തെ മൂടിവെക്കാനാകില്ല. അമ്മയിൽനിന്ന് നീതി ലഭിക്കില്ലെന്ന വിശ്വാസം എനിക്കില്ല. അമ്മയിലെ ചില ഭാരാവാഹികളിൽനിന്ന് നീതിലഭിക്കില്ലെന്ന തോന്നലുണ്ട്. എല്ലാവരുമല്ല, ചിലർ മാത്രം. എന്നോടുള്ള പ്രശ്നം വ്യക്തപരവും. അതിനേക്കാൾ എന്റെ അച്ഛനോടുള്ള കലിപ്പുമാണ്. അത് ഞാൻ എന്റെ വിശദീകരണത്തിൽ തന്നെ എഴുതിയിട്ടുണ്ട്. ഇന്നത്തെ ജനറൽ ബോഡി എന്നെ അറിയിച്ചതുപോലുമില്ല' ഷമ്മി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |