ഡബ്ളിൻ: അയർലാൻഡിനെതിരായ ആദ്യ ടി ട്വന്റിയിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ ഹാർദ്ദിക്ക് പാണ്ഡ്യ ബൗളിംഗ് തിരഞ്ഞെടുത്തു. കനത്ത മഴ മൂലം നിശ്ചയിച്ചതിനും അരമണിക്കൂറോളം വൈകിയാണ് ടോസിനായി ഇരു ക്യാപ്ടന്മാരും ഗ്രൗണ്ടിൽ എത്തിയത്. ഇന്ത്യൻ ടീമിൽ ഫാസ്റ്റ് ബൗളർ ഉമ്രാൻ മാലിക്ക് ഇടം പിടിച്ചു. ഐ പി എല്ലിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ ഉമ്രാന്റെ ആദ്യ അന്താരാഷ്ട്ര മത്സമാണിത്.
അതേസമയം മലയാളി താരവും രാജസ്ഥാൻ റോയൽസ് ക്യാപ്ടനുമായ സഞ്ജു സാംസണിന് ഇത്തവണയും ടീമിൽ ഇടംപിടിക്കാൻ സാധിച്ചില്ല. ദിനേഷ് കാർത്തിക്കാണ് സഞ്ജുവിന് പകരം വിക്കറ്റിന് പിന്നിൽ നിൽക്കുക. അയർലാൻഡിനെതിരായ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ദിനേഷ് കാർത്തിക്കിന്റെ പേരിനൊപ്പം മാത്രമേ വിക്കറ്റ് കീപ്പർ എന്ന് എഴുതിയിട്ടുണ്ടായിരുന്നുള്ളൂ.സഞ്ജുവിന് അവസരം നൽകാത്തതിൽ ബിസിസിഐയുടെ ട്വിറ്റർ ഹാൻഡിലിൽ ആരാധകരുടെ വക കനത്ത പ്രതിഷേധമാണ് നടക്കുന്നത്.
A look at our Playing XI for the first T20I against Ireland.#TeamIndia #IREvIND pic.twitter.com/J2Ep1MtQ35
— BCCI (@BCCI) June 26, 2022
ടീം: ഇന്ത്യ: റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (ക്യാപ്ടൻ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, അവേഷ് ഖാൻ, യുസ്‌വേന്ദ്ര ചാഹൽ, ഉംറാൻ മാലിക്.
അയർലാൻഡ്: പോൾ സ്റ്റിർലിംഗ്, ആൻഡി ബാൽബിർണി (ക്യാപ്ടൻ), ഗാരെത് ഡെലാനി, ഹാരി ടെക്ടർ, ലോർക്കൻ ടക്കർ (വിക്കറ്റ് കീപ്പർ), ജോർജ്ജ് ഡോക്രെൽ, മാർക്ക് അഡയർ, ആൻഡി മക്ബ്രൈൻ, ക്രെയ്ഗ് യംഗ്, ജോഷ് ലിറ്റിൽ, കോനർ ഓൾഫെർട്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |