SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.56 PM IST

ഊട്ടറ റെയിൽവേ മേൽപ്പാലം സ്ഥലമേറ്റെടുക്കൽ ഇഴഞ്ഞുനീങ്ങുന്നു

stone

കൊല്ലങ്കോട്: ഊട്ടറ റെയിൽവേ മേൽപ്പാലം നിർമ്മാണത്തിനുള്ള സ്ഥലമേറ്റെടുപ്പ് എങ്ങുമെത്തിയില്ല. പദ്ധതിക്കായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സർവേ നടത്തി കല്ലിട്ടിട്ട് വർഷം ഒന്ന് കഴിഞ്ഞിട്ടും സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് തുടർ നടപടികൾക്ക് വേഗംകൈവന്നിട്ടില്ലെന്നതാണ് ഉയരുന്ന വിമർശനം. കഴിഞ്ഞ ജൂൺ 25നാണ് കല്ലിട്ടത്.

കൊല്ലങ്കോട് - പുതുനഗരം - പാലക്കാട് പാതയിൽ വിവിധ സമയങ്ങളിൽ ഊട്ടറ റെയിൽവേ ക്രോസ് അടച്ചിടുന്നതുമൂലം ആംബുലൻസ് പോലുള്ള അത്യാവശ്യ സർവീസുകളും മറ്റ് യാത്രക്കാരും ദുരിതമനുഭവിക്കുന്നതിന് പരിഹാരമായാണ് മേൽപ്പാലം നിർമ്മിക്കാൻ സർക്കാർ അനുമതി നൽകിയത്. പാലക്കാട് - പൊള്ളാച്ചി റെയിൽവേ ലൈനിലെ വൈദ്യുതീകരണം പൂർത്തിയായതോടെ പുതിയ സർവീസുകൾ ആനംഭിക്കാനുള്ള സാദ്ധ്യത പരിഗണിച്ച് പാലം നിർമ്മാണത്തിൽ റെയിൽവേ ചില മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു. അതനുസരിച്ച് മാറ്റങ്ങൾ വരുത്തി സമർപ്പിച്ച പുതിയ പദ്ധതിരേഖയ്ക്ക് റെയിൽവേയുടെ അന്തിമ അനുമതി ലഭ്യമായിട്ടില്ല. ഇതാണ് സ്ഥലമേറ്റെടുപ്പ് വൈകാൻ കാരണം.

 രണ്ട് പാലങ്ങൾക്കായി 20 കോടി

റെയിൽവേ മേൽപ്പാലത്തിനൊപ്പം കാലപ്പഴക്കമുള്ള ഗായത്രി പുഴപ്പാലം പുനർനിർമ്മിക്കാനും സർക്കാർ അനുമതി നൽകിയിരുന്നു. രണ്ട് പദ്ധതികൾക്കായി കിഫ്ബിയിൽ നിന്നും 20 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഊട്ടറ റെയിൽവേ മേൽപ്പാലത്തിനായി 0.9353 ഹെക്ടറും ഊട്ടറ പുഴപ്പാലത്തിനായി 0.2875 ഹെക്ടർ സ്ഥലവുമാണ് വടവന്നൂർ, കൊല്ലങ്കോട്-1 വില്ലേജുകളിൽ നിന്നായി ഏറ്റെടുക്കേണ്ടത്. നിലവിലെ ഗായത്രി പാലത്തിന്റെ പടിഞ്ഞാറ് വശത്ത് 10 - 15 മീറ്ററോളം മാറിയാണ് പുതിയപാലം നിർമ്മിക്കുന്നത്. 190.587 മീറ്റർ നീളത്തിലും 11.05 മീറ്റർ വീതിയിലും നിർമ്മിക്കുന്ന പാലത്തിൽ ഇരുവശത്തുമായി 1.5 മീറ്റർ വീതിയിലുള്ള നടപ്പാതയും ഉണ്ടാകും. റോഡ് ആൻഡ് ബ്രിഡ്ജസ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല.

 അടിയന്തര ഇടപെടൽ വേണം

ഊട്ടറയിൽ റെയിൽവേ മേൽപ്പാലം വേണമെന്ന ആവശ്യത്തിന് നാലു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. പദ്ധതിക്കായി കൃഷിഭൂമി, വീടുകൾ, വ്യവസായശാലകൾ, വ്യാപര സ്ഥാപനങ്ങൾ ഉൾപ്പെടുന്ന 0.9353 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇതുസംബന്ധിച്ച നടപടികൾ പൂർത്തിയാക്കി സ്ഥലമുടമകൾക്ക് നഷ്ടപരിഹാര തുക ലഭ്യമാക്കിയാൽ മാത്രമേ വീട് നഷ്ടപ്പെടുന്നവർക്ക് ബദൽ മാർഗം കാണാൻ കഴിയുകയുള്ളു. അതിനാൽജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് പ്രതിസന്ധി പരിഹരിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.