കോയമ്പത്തൂർ: ആഭ്യന്തര ഉത്പാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിന് വസ്ത്രനിർമ്മാണ മേഖലയിൽ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പി.എൽ.ഐ) പദ്ധതി ആവിഷ്‌കരിക്കാൻ തയാറെടുത്ത് കേന്ദ്രസർക്കാർ.
ടെക്‌സ്‌റ്റൈൽ മന്ത്രാലയവും വ്യവസായ-ആഭ്യന്തരവ്യാപാര പ്രോത്സാഹന വിഭാഗവും (ഡി.പി.ഐ.ഐ.ടി), നീതി ആയോഗും തമ്മിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്ന് വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു.
മനുഷ്യനിർമിത ഫൈബർ, ടെക്നിക്കൽ ടെക്സ്റ്റൈൽസ്, വൈറ്റ് ഗുഡ്സ്, മെഡിക്കൽ ഉപകരണങ്ങൾ, ഓട്ടോമൊബൈൽ, ഓട്ടോ ഘടകങ്ങൾ എന്നിവയുൾപ്പടെ ഒരു ഡസനിലധികം മേഖലകളിലെ പി.എൽ.ഐ പദ്ധതിക്കായി 1.97 ലക്ഷം കോടി രൂപയാണ് സർക്കാർ പ്രഖ്യാപിച്ചത്. ടെക്സ്റ്റൈൽസ് കയറ്റുമതി ആരോഗ്യകരമായ തോതിൽ വർദ്ധിച്ചുവരികയാണെന്നും കയറ്റുമതി 44 ബില്യൺ ഡോളറിൽനിന്ന് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 100 ബില്യൺ ഡോളറായി (എട്ട് ലക്ഷം കോടി രൂപ) എത്തുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര ഉത്പദനം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയാക്കി 20 ലക്ഷം കോടി രൂപയാക്കാനാണ് തുണി വ്യവസായം ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |