കൊച്ചി: അഴിമതിയും കെടുകാര്യസ്ഥതയുംകൊണ്ട് കെ.എസ്.ഇ.ബി വരുത്തിവച്ച സാമ്പത്തിക ബാദ്ധ്യത ജനങ്ങളുടെമേൽ കെട്ടിവയ്ക്കാൻ വൈദ്യുതിനിരക്ക് വർദ്ധിപ്പിച്ചത് പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും നികുതി പിരിവിൽ പരാജയപ്പെട്ടതും സർക്കാരിന്റെ ദുർച്ചെലവുകളുമാണ് സംസ്ഥാനത്തെ ഈ അവസ്ഥയിൽ എത്തിച്ചത്. കമ്മി ബഡ്‌ജറ്റിന് കേന്ദ്രവിഹിതവും ജി.എസ്.ടി നഷ്ടപരിഹാരവും നിലയ്ക്കുന്നതോടെ ശമ്പളം കൊടുക്കാൻ കഴിയില്ല. കടബാദ്ധ്യത സംബന്ധിച്ചും കിട്ടാനുള്ള തുക സംബന്ധിച്ചും ധവളപത്രമിറക്കണം. രാഹുൽഗാന്ധി മണ്ഡലത്തിൽ ഒന്നും ചെയ്യുന്നില്ലെന്ന സി.പി.എം ജില്ലാ സെക്രട്ടറിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. രാഹുൽഗാന്ധിയെ വയനാട്ടിൽ നിന്ന് തുരത്തണമെന്ന സ്‌മൃതി ഇറാനിയുടെ ക്വട്ടേഷനാണ് സി.പി.എം ഏറ്റെടുത്തത്. പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം ബഫർസോൺ നടപ്പാക്കാൻ തീരുമാനിച്ചു. ഇതേ തീരുമാനം സുപ്രീംകോടതി വിധിയായപ്പോൾ ഇടുക്കിയിലും വയനാട്ടിലും ഹർത്താലിന് ആഹ്വാനം നൽകി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |