SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.49 PM IST

ബഫർസോൺ : ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം ;സി.പി.എം

buffer-zone

തിരുവനന്തപുരം: ബഫർസോൺ നിശ്ചയിക്കുന്നത് ജനവാസ പ്രദേശങ്ങളെ ഒഴിവാക്കിക്കൊണ്ടായിരിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.സുപ്രീം കോടതി വിധിയുടെ ചുവട് പിടിച്ച് ബഫർസോൺ നടപ്പിലാക്കുന്നതിനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.ഇതോടെ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ അസാദ്ധ്യമാകും.
പൂജ്യം മുതൽ ഒരു കീലോ മീറ്റർ വരെ ബഫർസോൺ നിശ്ചയിക്കുമ്പോൾ ജനസാന്ദ്രത കൂടിയ മേഖലകൾ സർക്കാർ, അർദ്ധ സർക്കാർ, പൊതു സ്ഥാപനങ്ങൾ ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം വിദഗ്ദ്ധ സമിതി പരിശോധിക്കുന്ന ഘട്ടത്തിലാണ് ഒരു കിലോമീറ്റർ ബഫർസോൺ വേണമെന്ന സുപ്രീം കോടതി വിധി വന്നത്.ഇക്കാര്യത്തിൽ നിയമനിർമ്മാണത്തിന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയെ കണ്ട് സംസ്ഥാന സർക്കാരിന്റെ ആക്ഷേപങ്ങൾ അവതരിപ്പിക്കാൻ സംസ്ഥാന വനം മന്ത്രി സമയം ആവശ്യപ്പെട്ടെങ്കിലും നിഷേധിച്ചു.

സുപ്രീംകോടതി വിധിയിന്മേൽ അപ്പീൽ നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വസ്തുതകൾ ഇതായിരിക്കെ, സംസ്ഥാന സർക്കാരിനെതിരെ രംഗത്ത് വന്നവരുടെ ലക്ഷ്യം രാഷ്ട്രീയ താല്പര്യമാണെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUFFERZONE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.