പള്ളുരുത്തി: അക്ഷരം പഠിക്കാത്തതിന് എൽ.കെ.ജി വിദ്യാർത്ഥിയെ ചൂരലിന് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ട്യൂഷൻ അദ്ധ്യാപകനെ കോടതി റിമാൻഡ് ചെയ്തു. കച്ചേരിപ്പടിയിൽ വീടിനോട് ചേർന്ന് തക്ഷശില ട്യൂഷൻ സെന്റർ നടത്തുന്ന നിഖിൽ കൃഷ്ണ (30) നെയാണ് കാക്കനാട് ജില്ലാ ജയിലിലേക്ക് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പള്ളുരുത്തി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ എത്തിയ കുട്ടിക്ക് പനിയും വിറയലും വന്നതിനെ തുടർന്ന് പള്ളുരുത്തിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന്എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് ദേഹത്തെയും കാലിലെയും ചൂരൽപാടുകൾ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ചോദിക്കാൻ ചെന്ന വീട്ടുകാരോട് അദ്ധ്യാപകൻ തട്ടിക്കയറിയതിനെ തുടർന്നാണ് പരാതി നൽകിയത്. തുടർന്ന് ചൈൽഡ് ലൈൻ അധികാരികൾക്കും പരാതി നൽകി. കുട്ടികൾക്കെതിരെയുള്ള അതിക്രമം, ഭീഷണി, ചൂരൽപ്രയോഗം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്ട്രർ ചെയ്തതെന്ന് പള്ളുരുത്തി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |