കോഴിക്കോട്: ആവിക്കൽ മലിന ജല സംസ്‌കരണ പ്ലാന്റിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. പ്ലാന്റിന്റെ നിർമാണം ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ആരംഭിച്ചത്. നിർമാണം തടയാൻ നാട്ടുകാർ കൂട്ടത്തോടെ എത്തി.
വന്‍ പൊലീസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചതോടെ പ്രതിഷേധക്കാർക്ക് നിര്‍മാണസ്ഥലത്തേക്ക് പ്രവേശിക്കാനായില്ല. തുടര്‍ന്ന് ഇവർ റോഡ് ഉപരോധം ആരംഭിച്ചു. ഇതുമൂലം ഗതാഗതക്കുരുക്ക് ഉണ്ടായി. പ്രതിഷേധിച്ചവരെ നാട്ടുകാരെ അറസ്റ്റ് ചെയ്ത് നീക്കാൻ തുടങ്ങിയതോടെ സംഘർഷമുണ്ടായി. പൊലീസിന് നേരെ മലിനജലം ഒഴിച്ചു.
സംഘർഷത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റിലായവർ നടക്കാവ് പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിക്കുകയാണ്. പ്രദേശവാസികള്‍ മേയര്‍ ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്ലാന്‍റ് സ്ഥാപിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് കോർപ്പറേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |