SignIn
Kerala Kaumudi Online
Friday, 26 April 2024 2.31 AM IST

കൊല്ലം കളക്ടറേറ്റ് വളപ്പിലെ സ്ഫോടനം; നാല് പ്രതികളുടെയും റിമാന്റ് കാലാവധി നീട്ടി

explosion

കൊല്ലം: കളക്ടറേറ്റ് സ്ഫോടനക്കേസിലെ നാല് പ്രതികളുടെയും റിമാന്റ് കാലാവധി നീട്ടി. മധുര സ്വദേശികളായ അബ്ബാസ് അലി, ദാവൂദ് സുലൈമാൻ, ഷംസുദ്ദീൻ കരീംരാജ, ഷംസുദ്ദീൻ എന്നിവരുടെ റിമാന്റ് കാലാവധിയാണ് ഈ മാസം 30വരെ നീട്ടിയത്. ഇവരെ ഇന്ന് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കി.

സ്ഫോടനക്കേസിൽ ആകെ അഞ്ച് പ്രതികളാണുണ്ടായിരുന്നത്. ഇതിൽ ഒരാളെ പൊലീസ് പിന്നീട് മാപ്പുസാക്ഷിയാക്കി. മറ്റ് നാല് പ്രതികളും എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ പിടിയിലായി ബംഗളൂരുവിലെ ജയിലിൽ കഴിയുകയായിരുന്നു. ഇവിടെനിന്നാണ് പ്രതികളെ കൊല്ലത്ത് എത്തിച്ച് കോടതിയിൽ ഹാജരാക്കിയത്.

2016 ജൂൺ 15നാണ് കൊല്ലം കളക്ടറേറ്റ് വളപ്പിലെ മുൻസിഫ് കോടതിക്ക് സമീപം സ്ഫോടനമുണ്ടായത്. ഇവിടെ നിർത്തിയിട്ടിരുന്ന ഒരു ജീപ്പിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. തെങ്കാശിയിൽ നിന്ന് ബസ് മാർഗം കൊല്ലത്ത് എത്തിയ ഷംസുദ്ദീൻ കരീംരാജയാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കർണാടകയിലെ മൈസൂരു, ആന്ധ്രാപ്രദേശിലെ നെല്ലൂർ എന്നിവിടങ്ങളിലും ഇതേ സമയത്ത് സ്ഫോടനം നടന്നിരുന്നു. ഈ കേസുകൾ പിന്നീട് എൻഐഎ ഏറ്റെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, KOLLAM COLLECTRORATE, EXPLOSION, BOMB BLAST CASE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.