കൊച്ചി: ജൂൺ മാസത്തിൽ ജില്ലയിൽ രേഖപ്പെടുത്തിയത് 82.46 ലക്ഷം രൂപയുടെ കൃഷിനാശം. ജൂൺ ഒന്ന് മുതൽ ഇതുവരെയുള്ള കണക്കാണിത്. 13.720 ഹെക്ടർ ഭൂമിയിലെ കൃഷിയാണ് ഈ മാസം ഇതുവരെ നശിച്ചത്. വിവിധ കൃഷിഭവനുകളിൽ നിന്ന് ലഭിച്ച പ്രഥമവിവര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് 82,46,700 രൂപയുടെ നാശം കണക്കാക്കിയിട്ടുള്ളത്.
70 ശതമാനത്തിലധികവും നഷ്ടമുണ്ടായത് വാഴ കർഷകർക്കാണ്. ഇതിനു പുറമേ പച്ചക്കറി, നെല്ല്, കിഴങ്ങുവർഗങ്ങൾ തുടങ്ങിയ കൃഷികളും നശിച്ചിട്ടുണ്ട്. ആലുവ ബ്ലോക്കിലാണ് മഴ ഏറ്റവും കൂടുതൽ നാശമുണ്ടാക്കിയത്. മേയ് മാസത്തിൽ 8.18 കോടി രൂപയുടെ കൃഷിനാശമുണ്ടായി. 465 ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |