തിരുവനന്തപുരം: ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് ഐഎൻടിയുസിയുടെയും സിഐടിയുവിന്റെയും നേതൃത്വത്തിൽ സിഎംഡി ഓഫീസിന് മുന്നിൽ സമരം. മേയ് മാസത്തെ ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് സിഎംഡി ഓഫീസിന് സിഐടിയു മനുഷ്യപ്പൂട്ടിട്ടു. മുഴുവൻ ജീവനക്കാരുടെയും ശമ്പളം കൊടുത്തതിന് ശേഷം മാത്രമേ ഉന്നത ഉദ്യോഗസ്ഥരെ ഇനി ഓഫീസിൽ കയറ്റുകയുള്ളൂവെന്ന് സമരക്കാർ അറിയിച്ചു.
കഴിഞ്ഞ 22 ദിവസമായി നിരാഹാര സമരം ഉൾപ്പെടെ പ്രതിഷേധത്തിന്റെ അടവുകൾ പലതും പയറ്റിയിട്ടും മാനേജ്‌മെന്റിന് കുലുക്കമില്ലെന്നും സമരം തുടങ്ങിയതിൽ പിന്നെ സിഎംഡി, കെഎസ്ആർടിസി ഓഫീസിൽ കാലുകുത്തിയിട്ടില്ലെന്നും സംഘടനകളുടെ നേതാക്കൾ പറഞ്ഞു. സെക്രട്ടേറിയറ്റിലെ ട്രാൻസ്‌പോർട്ട് സെക്രട്ടറിയുടെ ഓഫീസിലിരുന്നാണ് സിഎംഡി ഇപ്പൾ ഫയലുകൾ പരിശോധിക്കുന്നതെന്നും ഈ സാഹചര്യത്തിലാണ് സിഎംഡി ഓഫീസിന് മനുഷ്യപ്പൂട്ടിട്ടതെന്നും സിഐടിയു വ്യക്തമാക്കി. ഇന്ന് കെഎസ്ആർടിസി ആസ്ഥാനത്തെത്തിയ ഓഫീസർമാരെ സിഐടിയു, ഐഎൻടിയുസി പ്രവർത്തകർ തടഞ്ഞ് തിരിച്ചയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |