ന്യൂഡൽഹി : ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്തു. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. 2020ലെ കേസിലാണ് സുബൈറിനെ അറസ്റ്റ് ചെയ്‌തതെന്നും അറസ്റ്റിനെതിരായ പരിരക്ഷ മുഹമ്മദ് സുബൈറിന് ഹൈക്കോടതി അനുവദിച്ചിരുന്നതാണെന്നും ആൾട്ട് ന്യൂസ് സഹസ്ഥാപകൻ പ്രതീക് സിൻഹ ട്വിറ്ററിൽ കുറിച്ചു. കേസിനെക്കുറിച്ചുള്ള വിവരങ്ങൾ ഡൽഹി പൊലീസ് നൽകിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
Please note. pic.twitter.com/gMmassggbx
— Pratik Sinha (@free_thinker) June 27, 2022
യതി നരസിംഹാനന്ദസ മഹന്ദ് ബജ്‌റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവർ നടത്തിയ വിദ്വേഷ പ്രസംഗം ആൾട്ട് ന്യൂസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തുടർന്ന് സംഘപരിവാർ ആൾട്ട് ന്യൂസിനെതിരെ സൈബർ ആക്രമണവും നടത്തിയിരുന്നു.
മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നു. വിദ്വേഷവും വെറുപ്പും നുണകളും തുറന്നുകാട്ടുന്നവർ ബി.ജെ.പിക്ക് ഭീഷണിയാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സത്യത്തിന്റെ ഒരു ശബ്‌ദം അടിച്ചമർത്തിയാൽ ആയിരം ശബ്ദം ഉയർന്നുവരുമെന്നും സത്യം സ്വേച്ഛാധിപത്യത്തിന് മേൽ വിജയിക്കുമെന്നും കാഹുൽ പറഞ്ഞു. വ്യാജ അവകാശ വാദങ്ങളെ തുറന്നുകാട്ടുന്നതിൽ മുൻപന്തിയിൽ നിന്ന മാദ്ധ്യമ പ്രവർത്തകനാണ് മുഹമ്മദ് സുബൈർ എന്ന് ജയറാം രമേശ് പറഞ്ഞു. മുഹമ്മദ് സുബൈറിനെ ഉടൻ തന്നെ സ്വതന്ത്രനാക്കണമെന്ന് ശശി തരൂർ എം.പി ആവശ്യപ്പെട്ടു.
India’s few fact-checking services, especially @AltNews, perform a vital service in our post-truth political environment, rife with disinformation. They debunk falsehoods whoever perpetrates them. To arrest @zoo_bear is an assault on truth. He should be released immediately.
— Shashi Tharoor (@ShashiTharoor) June 27, 2022
വിദ്വേഷ പ്രസംഗങ്ങളും വിഷലിപ്തമായ വിവരങ്ങളും തുറന്നുകാട്ടുന്ന ആളായിരുന്നു മുഹമ്മദ് സുബൈറെന്നും അദ്ദേഹത്തിന്റെ അറസ്റ്റ് അപലപനീയമാണെന്നും സി.പി.എം പറഞ്ഞു. ഡൽഹി പൊലീസിന്റെ നടപടി പ്രതികാരപരവും നിയമവിരുദ്ധവും ആണ്. അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു
The arrest of Md Zubair co-founder of Altnews is condemnable. He has been upstanding in exposing hate speech and toxic disinformation. Delhi police, the instrument of authoritarian actions has once again acted vindictively and lawlessly. We demand his immediate release. pic.twitter.com/6gRmNklPCD
— CPI (M) (@cpimspeak) June 27, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |