SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.31 PM IST

വിദ്വേഷ പ്രസംഗം പുറത്തുവിട്ടതിന് പിന്നാലെ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ അറസ്റ്റിൽ,​ അപലപിച്ച് കോൺഗ്രസും സി പി എമ്മും

kk

ന്യൂഡൽഹി : ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്തു. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. 2020ലെ കേസിലാണ് സുബൈറിനെ അറസ്റ്റ് ചെയ്‌തതെന്നും അറസ്റ്റിനെതിരായ പരിരക്ഷ മുഹമ്മദ് സുബൈറിന് ഹൈക്കോടതി അനുവദിച്ചിരുന്നതാണെന്നും ആൾട്ട് ന്യൂസ് സഹസ്ഥാപകൻ പ്രതീക് സിൻഹ ട്വിറ്ററിൽ കുറിച്ചു. കേസിനെക്കുറിച്ചുള്ള വിവരങ്ങൾ ഡൽഹി പൊലീസ് നൽകിയില്ലെന്നും അദ്ദേഹം ആരോപിച്ചു.


യതി നരസിംഹാനന്ദസ മഹന്ദ് ബജ്‌റംഗ് മുനി,​ ആനന്ദ് സ്വരൂപ് എന്നിവർ നടത്തിയ വിദ്വേഷ പ്രസംഗം ആൾട്ട് ന്യൂസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തുടർന്ന് സംഘപരിവാർ ആൾട്ട് ന്യൂസിനെതിരെ സൈബർ ആക്രമണവും നടത്തിയിരുന്നു.

മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നു. വിദ്വേഷവും വെറുപ്പും നുണകളും തുറന്നുകാട്ടുന്നവർ ബി.ജെ.പിക്ക് ഭീഷണിയാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സത്യത്തിന്റെ ഒരു ശബ്‌ദം അടിച്ചമർത്തിയാൽ ആയിരം ശബ്ദം ഉയർന്നുവരുമെന്നും സത്യം സ്വേച്ഛാധിപത്യത്തിന് മേൽ വിജയിക്കുമെന്നും കാഹുൽ പറഞ്ഞു. വ്യാജ അവകാശ വാദങ്ങളെ തുറന്നുകാട്ടുന്നതിൽ മുൻപന്തിയിൽ നിന്ന മാദ്ധ്യമ പ്രവർത്തകനാണ് മുഹമ്മദ് സുബൈർ എന്ന് ജയറാം രമേശ് പറഞ്ഞു. മുഹമ്മദ് സുബൈറിനെ ഉടൻ തന്നെ സ്വതന്ത്രനാക്കണമെന്ന് ശശി തരൂർ എം.പി ആവശ്യപ്പെട്ടു.

വിദ്വേഷ പ്രസംഗങ്ങളും വിഷലിപ്തമായ വിവരങ്ങളും തുറന്നുകാട്ടുന്ന ആളായിരുന്നു മുഹമ്മദ് സുബൈറെന്നും അദ്ദേഹത്തിന്റെ അറസ്റ്റ് അപലപനീയമാണെന്നും സി.പി.എം പറഞ്ഞു. ഡൽഹി പൊലീസിന്റെ നടപടി പ്രതികാരപരവും നിയമവിരുദ്ധവും ആണ്. അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ALT NEWS, MUHAMMAD SUBAIR, DELHI POLICE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.